കൊച്ചി: പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ സ്ഥാനത്തിൻെറ മഹത്ത്വവും ഉത്തരവാദിത്തവും മറക്കരുതെന്ന് മെക്ക. 50 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് അറുതിവരുത്താൻ ബാധ്യസ്ഥനായ ഭരണഘടനാ സ്ഥാപനമേധാവിയുടെ പ്രതികരണങ്ങളും മറുപടികളും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനിക്കുന്നതുമാകരുത്. നാലാംകിട രാഷ്ട്രീയക്കാരൻെറ നിലവാരത്തിൽ പ്രതികരിക്കുന്നത് അവസാനിപ്പിക്കണം. എൻ.സി.എ നിയമനചട്ടം ദുർവ്യാഖ്യാനം ചെയ്ത് പത്തുതവണവരെ പുനർവിജ്ഞാപനം നടത്തുന്ന നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെക്ക നൽകിയ നിവേദനങ്ങൾക്ക് പ്രതികരണമോ പരിഹാരമോ ഉണ്ടാക്കാതെ ചട്ടവിരുദ്ധ നടപടികൾ തുടരുകയാണ്. റാങ്കുപട്ടികയുടെ വലുപ്പം കുറക്കാനുള്ള തീരുമാനത്തിലും ദുരൂഹതയുണ്ടെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.