ഷിയാസിന് താൽപര്യം ഐ.പി.എസ്

ആലുവ: ഐ.പി.എസ് ഉദ്യോഗസ്ഥനാകണമെന്നാണ് 422ാം റാങ്കുകാരനായ കെ.എം. ഷിയാസിൻെറ ആഗ്രഹം. അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈകോടതി അസിസ്റ്റൻറായ ഷിയാസ്. ആലുവ തോട്ടക്കാട്ടുകര ജുമാമസ്ജിദിന് സമീപം പുതുശ്ശേരി ലെയ്നിൽ കാരോത്തുകുടി കെ.കെ. മുഹമ്മദ് കോയയുടെ മകനാണ്. ആറാമത്തെ ശ്രമത്തിലാണ് വിജയം. നാലുതവണ ഇൻറർവ്യൂ വരെ എത്തി. പരിശീലന കേന്ദ്രങ്ങളിൽ ട്രെയിനറായി പോകാറുണ്ട്. ഇത് റാങ്ക് പട്ടികയിൽപെടാൻ സഹായിച്ചു. പിതാവ് മുഹമ്മദ് കോയ ധനലക്ഷ്മി ബാങ്ക് ജീവനക്കാരനായിരുന്നു. ആലുവ ഗവ. ബോയ്സ് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. യു.സി കോളജിൽനിന്ന് സൈക്കോളജിയിൽ ബി.എ വിജയിച്ചശേഷം കുസാറ്റിൽനിന്ന് എച്ച്.ആറിൽ എം.ബി.എയും എടുത്തു. മാതാവ് ഉമ്മുസൽമ, ഭാര്യ ഷഹറ സാദ, യു.കെ.ജി വിദ്യാർഥിയായ മകൻ എന്നിവരടങ്ങുന്നതാണ് കുടുംബം. റാങ്ക് വിവരം അറിയുമ്പോൾ ഭാര്യയും മകനും കോട്ടക്കലിൽ ഭാര്യവീട്ടിലായിരുന്നു. ഫോണിലൂടെയാണ് അവരുമായി സന്തോഷം പങ്കിട്ടത്. PHOTO ekg yas SHIYAS കെ.എം. ഷിയാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.