കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളികളിൽ ആചാരകർമം അനുഷ്ഠിക്കാൻ ഓർത്തഡോക്സ് സഭാ വൈദികർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചതടക്കം ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് മറുവിഭാഗത്തിൻെറ ഹരജി ഹൈകോടതി തള്ളി. ഓർത്തഡോക്സ് സഭാ വൈദികരടക്കം നൽകിയ ഹരജിയിൽ മേയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മത്തായി വാണിയത്ത്, ഇ.ഐ. വർക്കിച്ചൻ തുടങ്ങിയവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തള്ളിയത്. പള്ളി കൈകാര്യം ചെയ്യുന്നതിന് ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് കൈമാറാൻ സഹായം വേണ്ടിവന്നാൽ പൊലീസ് ഇടപെടണമെന്നതടക്കം ഉത്തരവാണ് നേരത്തേ പുറപ്പെടുവിച്ചത്. ഹരജിക്കാർക്ക് തടസ്സങ്ങളുണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. പള്ളിക്ക് കീഴിലെ മുഴുവൻ ഇടവകക്കാർക്കും മതകർമങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും അതിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.