ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-2018ഭേദഗതി പ്രകാരം േഡറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിനോ ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനോ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്‍.ഡി.ഒ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തഹസില്‍ദാര്‍ (ഭൂരേഖ) ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ , വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് ഓഫിസിലെത്തിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. വിജ്ഞാപനം ചെയ്യപ്പെടാത്ത (േഡറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കിയ ഭൂമി) പരമാവധി 10 സൻെറ് (04.04 ആർസ്) വിസ്തൃതിയുള്ള ഭൂമിയില്‍ വീട് നിര്‍മാണം 120 ചതുരശ്ര മീറ്റര്‍ ( 1200 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിനോ 05 സൻെറ് വസ്തുവില്‍ (02.02 ആര്‍സ്) 40 ചതുരശ്ര മീറ്റര്‍ (400 ചതുരശ്ര അടി) വാണിജ്യ കെട്ടിടം നിര്‍മിക്കുന്നതിനോ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 (2018 ലെ ഭേദഗതി) വകുപ്പ് 27 എ (2) പ്രകാരമുള്ള ഒരു അനുമതിയും ആവശ്യമില്ല. എന്നാല്‍, പാര്‍പ്പിടസമുച്ചയങ്ങളോ ബഹുനില ഫ്ലാറ്റുകളോ ഉള്‍പ്പെടുന്നതല്ല. ഒരിക്കല്‍ മാത്രമേ ഈ അനുമതി ലഭിക്കൂ. ഈ കാര്യത്തില്‍ 10 സൻെറില്‍ അധികം ഭൂമിയുള്ളവര്‍ക്കും 10 സൻെറ് വരെ വില്ലേജ് ഓഫിസറെ കൊണ്ട് അളന്നു തിരിച്ചുനല്‍കി (സബ് ഡിവിഷന്‍) വീട് നിര്‍മിക്കുന്നതിന് തദ്ദേശ സെക്രട്ടറിമാര്‍ അനുമതി നല്‍കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി 13 പ്രകാരം 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതോ നികന്നതോ ആയ ഭൂമിയുടെ സ്വഭാവം വ്യതിയാനം വരുത്തുന്ന ചട്ടം 12 (13) പ്രകാരം 09ല്‍ ആര്‍.ഡി. മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതോ നികന്നതോ മറ്റു കര്‍ഷകേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായോ പ്രസ്താവിച്ച ആധാരത്തിൻെറ പകര്‍പ്പുകള്‍, നികത്തിയ ഭൂമിയില്‍ 1967 ജൂലൈ നാലിന് മുമ്പ് കെട്ടിടം ഉണ്ടായിരുന്നെങ്കില്‍ കെട്ടിടത്തിന് നികുതി ഒടുക്ക് വരുത്തിയ രസീതിൻെറ പകര്‍പ്പുകള്‍, ആധാരത്തിൻെറ പകര്‍പ്പ്, ഭൂനികുതി രസീതിൻെറ പകര്‍പ്പ് , അപേക്ഷ വസ്തുവിൻെറ ഫോട്ടോ, സ്വഭാവ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്ന വസ്തുവിൻെറ പ്ലോട്ടഡ് സ്‌കെച്ച്, കെട്ടിടനിര്‍മാണത്തിനാണെങ്കില്‍ അംഗീകൃത പ്ലാന്‍ മുതലായവ ഉള്ളടക്കം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.