കൊച്ചി: കേരള കത്തോലിക്ക സഭ കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഈർജിതമാക്കി. കെ.സി.ബി.സിതലത്തിൽ കേരള സോഷ്യൽ സർവിസ് ഫോറമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ മുന്നിൽകണ്ട് സജ്ജരാകണമെന്ന് കെ.സി.ബി.സി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രയാസമുള്ള രൂപതകളെ സഹായിക്കാൻ കേരള സോഷ്യൽ സർവിസ് ഫോറം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ ക്കുള്ള പരിശീലനം, പി.പി.ഇ കിറ്റ് തുടങ്ങിയവ ഹെൽത്ത് കമീഷൻെറ സഹകരണത്തോടെ കെ.എസ്.എസ് ഫോറം വഴി ക്രമീകരിക്കും. സന്യാസ ഭവനങ്ങളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന മറ്റിടങ്ങളിലും പ്രത്യേക കരുതൽ ആവശ്യമാണ്. സഭ നടത്തുന്ന കെയർഹോമുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ഇടങ്ങളിലും ജാഗ്രത വേണം. കോവിഡ് ലക്ഷണങ്ങളോടെ വൈദികർ കുർബാനയോ മറ്റ് കൂദാശകളോ അർപ്പിക്കരുത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം, മൃതശരീരം ദഹിപ്പിക്കൽ, ശ്മശാന ഭൂമി തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ വൈദികരെയും സർക്കാർ സംവിധാനങ്ങളെയും സഹായിക്കാൻ ഓരോ രൂപതും സന്നദ്ധ പ്രവർത്തകരുടെ ഒന്നോ അതിലേറെയോ സംഘങ്ങളെ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.