ആലങ്ങാട്: കോവിഡ് വ്യാപനത്തെത്തുടർന്ന് ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ പൂർണമായും അടച്ചുപൂട്ടി. ബുധനാഴ്ച അർധരാത്രി മുതലാണ് ഫുൾ ലോക്ഡൗൺ നടപ്പാക്കിയത്. ഇതോടെ ഈ രണ്ട് പഞ്ചായത്തിലുമായി 42 വാർഡുകളിലെ ജനം കണ്ടെയ്‌ൻമൻെറ് സോണിലായി. ചൊവ്വാഴ്ച രാത്രിതന്നെ അടച്ചുപൂട്ടൽ സംബന്ധിച്ച് ധാരണയായെങ്കിലും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ബുധനാഴ്ച അർധരാത്രി മുതൽ നടപ്പാക്കുകയായിരുന്നു. പറവൂർ ഭാഗത്തുനിന്ന് പ്രവേശിക്കുന്ന വെടിമറ-മന്നം-മാഞ്ഞാലി-മനക്കപ്പടി-തട്ടാംപടി-കരുമാല്ലൂർ-ആലങ്ങാട്-നീറിക്കോട്-കൊങ്ങോർപ്പിള്ളി-ചിറയം-പാനായിക്കുളം-കോട്ടപ്പുറം-വെളിയത്തുനാട്, യു.സി കോളജ് പ്രദേശങ്ങളും കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽപെടുന്ന പ്രധാന പാതകളും പൊലീസും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് അടച്ചത്. ആലങ്ങാട് പഞ്ചായത്തിലെ അതിർത്തികളായ ഒളനാട് റോഡ്, എടക്കാതോട് പാലം റോഡ്, കാരിപ്പുഴ പാലം, തെക്കേ മറിയപ്പടി എന്നിവടങ്ങളിലും റോഡ് ഗതാഗതം ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ കൊണ്ട് അടച്ചു. ആശുപത്രി, ചരക്കുഗതാഗതം, മറ്റ് അവശ്യ സർവിസുകൾക്ക് തടസ്സം ഉണ്ടാകില്ലന്ന് പൊലീസ് അറിയിച്ചു. യു.സി കോളജ് ഭാഗത്തെ മത്സ്യ-മാംസ മാർക്കറ്റുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും അടച്ചിടണം. സൂപ്പർ മാർക്കറ്റുകളിൽ ഫോൺ വഴിയുള്ള ഹോം ഡെലിവറി അനുവദിക്കും. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പഞ്ചായത്തും അനുബന്ധ സ്ഥാപനങ്ങളും തുറക്കേണ്ടതില്ല എന്നും തീരുമാനിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സർവകക്ഷി യോഗം തീരുമാനിച്ചു. തഹസിൽദാർ, പൊലീസ്, സെക്രട്ടറി, വില്ലേജ് ഓഫിസർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോവിഡ് ചികിത്സകേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകി പറവൂർ: നഗരസഭയുടെ നേതൃത്വത്തിൽ പറവൂർ ടൗൺഹാളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് പ്രവാസിയായ ഗോപാലകൃഷ്ണപൈ ഉപകരണങ്ങൾ നൽകി. റഫ്രിജറേറ്ററും വാഷിങ് മെഷീനുമാണ് നൽകിയത്. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഏറ്റുവാങ്ങി. മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ശ്രീകുമാരി, വി.എ. പ്രഭാവതി, സജി നമ്പിയത്ത്, കെ. സുധാകരൻ പിള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.