ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഏകദേശം 300 കിടക്ക ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വൻെറിലേറ്റർ, ഐ.സി.യു യൂനിറ്റ്, ഡയാലിസിസ് സൗകര്യം എന്നിവയും ലഭ്യമാണ്. സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം, പീഡിയാട്രിക് ഐ.സി.യു, സ്കാനിങ്, ലേബർ റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ ആശുപത്രി ജില്ലയിലെ കോവിഡ് ചികിത്സക്ക് സൗകര്യമൊരുക്കും. കലക്ടറുടെ നിർദേശപ്രകാരം, ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരിയുടെയും നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. രാധാകൃഷണൻെറയും നേതൃത്വത്തിൽ കോവിഡ് ആശുപത്രി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ രാപ്പകൽ തുടരുകയാണ്. മാവേലിക്കര ഗവ. ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബുധനാഴ്ചക്കകം മവേലിക്കര ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.