ചെങ്ങന്നൂർ: ഗുണ്ട ആക്രമണത്തിൽ അമ്മക്കും മകനും പരിക്ക്. മുളക്കുഴ കാരക്കാട് സന്തോഷ് ഭവനത്തിൽ സന്തോഷിൻെറ മകൻ സുധിൻ (20), അമ്മ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ഏഴംഗ സംഘം സുധിനെ അന്വേഷിച്ച് വീട്ടിലെത്തി ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് അമ്മ സുമ തൊട്ടടുത്ത മുറിയിൽനിന്നെത്തി തടയാൻ ശ്രമിച്ചതോടെ മാതാവിനെയും മർദിച്ചു. നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിളിച്ചുവരുത്തിയതോടെ ആറുപേർ ഓടിമറഞ്ഞു. പ്രതികളിൽ ഒരാളായ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന അനന്തു അശോകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊഴുവല്ലൂർ സ്വദേശിയായ പെൺകുട്ടിക്ക് എസ്.എം.എസ് അയെച്ചന്നും അവളുടെ ആങ്ങളമാരാണ് ഞങ്ങൾ എന്നും പറഞ്ഞാണ് അടി തുടങ്ങുന്നത്. എന്നാൽ, പിന്നീട് തിരക്കിയപ്പോൾ അങ്ങനെ ഒരുവിഷയം നടന്നിട്ടിെല്ലന്നും ഇവർ പെൺകുട്ടിയുടെ സഹോദരന്മാരല്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. പിടികൂടിയ പ്രതികളിൽ ഒരാൾ സുധിൻെറ കൂടെ മുമ്പ് സ്കൂളിൽ പഠിച്ചതാണ്. വടിവാൾ, കമ്പിവടി, ചെയിൻ, കത്തി എന്നീ മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധിൻെറ തലക്കും കഴുത്തിനും തൊണ്ടയിലും സാരമായ മുറിവുണ്ട്. അമ്മ സുമക്കും ശരീരത്തിലും കൈക്കും പരിക്കുകളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നു. പ്രതി അറസ്റ്റിൽ കായംകുളം: വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ അൻസാബാണ് (മാളു -26) അറസ്റ്റിലായത്. ചേരാവള്ളിയിലാണ് വീടിന് മുന്നിൽ കിടന്ന രണ്ട് കാറാണ് തകർത്തത്. പുള്ളികണക്ക് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും പ്രതിയാണ്. കരീലക്കുളങ്ങര-കായംകുളം സ്റ്റേഷനുകളിൽ 11 കേസിൽ പ്രതിയായ ഇയാൾ ഗുണ്ട ആക്ട് പ്രകാരം രണ്ടുതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സി.െഎ മുഹമ്മദ് ഷാഫി, എസ്.െഎ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഒാഫിസർമാരായ ലിജു, ബിനുമോൻ, കണ്ണൻ, ബിജു എന്നിവരാണ് പിടികൂടിയത്. ചിത്രം: AP61 Ansab -അൻസാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.