മൂവാറ്റുപുഴ: ഒരു നാടിനെയാകെ ആശങ്കയിലാക്കിയ കോവിഡ് ഭീതി ഒടുവിൽ ഒഴിഞ്ഞു. ന്യുമോണിയ ബാധിച്ച് മരിച്ച വയോധികൻെറ കോവിഡ് പരിശോധനഫലം െനഗറ്റിവ്. ഞായറാഴ്ച രാത്രി മരിച്ച പേഴക്കാപ്പിള്ളി മണലിക്കുടി പരീതിൻെറ മൃതദേഹം കോവിഡ് സംശയത്തെത്തുടർന്ന് പരിശോധനക്ക് കളമശ്ശേരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിശോധനഫലം നെഗറ്റിവായതോടെയാണ് നാടിൻെറ ആശങ്ക ഒഴിഞ്ഞത്. ഇദ്ദേഹത്തിന് കോവിഡ് ആെണന്ന അഭ്യൂഹം ഉയർന്നതോടെ ഒരുപ്രദേശമാകെ മുൾമുനയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച പുല്ലുവഴി സ്വദേശിക്കൊപ്പം ഇദ്ദേഹവും ന്യുമോണിയ ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിൽ ഉണ്ടായിരുന്നു. മരിക്കുന്നതിനുമുമ്പ് ഇദ്ദേഹത്തെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. മൃതദേഹം കോവിഡ് പരിശോധനക്ക് അയെച്ചന്ന വിവരം പുറത്തുവന്നതോടെ പ്രദേശവാസികളാകെ പരിഭ്രാന്തിയിലായിലായിരുന്നു. നിരവധി പേർ സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു. വൈകീട്ടോടെ പുന്നോപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.