ചാരുംമൂട്: ഐ.ടി.ബി.പി ക്യാമ്പിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചാരുംമൂട് നൂറനാട് മേഖലയിൽ ആശങ്കയേറി. മേഖലയിൽ വീടുകളിൽ ക്വാറൻറീൻ ആയിരുന്ന ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചുനക്കര നടുവിൽ നൗഫൽ മൻസിലിൽ നസീറാണ് (47) മരിച്ചത്. ഉദരസംബന്ധമായ രോഗം ബാധിച്ചിരുന്ന ഇദ്ദേഹം പ്രവാസികളുടെ സഹായത്തോടെയാണ് സൗദിയിൽനിന്നും ഈ മാസം ആദ്യം നാട്ടിൽ വന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞുവന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽെവച്ചാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദേഹത്തിൻെറ വീടുമായും വീട്ടുകാരുമായും സമ്പർക്കത്തിലുണ്ടായിരുന്നവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കി വരികയാണ്. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ക്യാമ്പിലെ രോഗബാധിതരുടെ എണ്ണം 136 ആയി. 16 സേനാംഗങ്ങളുടെ സ്രവ സാമ്പിൾ കൂടി ശേഖരിച്ചു. ക്യാമ്പിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരുടെയും ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെയും സാംപിളുകൾ ബുധനാഴ്ച ചാരുംമൂട്ടിലുള്ള കേന്ദ്രത്തിൽെവച്ച് ശേഖരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായി ചാരുംമൂട് ജങ്ഷനിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും കെ.പി. റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊലീസ് നിരീക്ഷണവും ശക്തമാക്കി. ചിത്രം AP62 Barricade ചാരുംമൂട് ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.