അടിമാലി: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ അടിമാലി ഒരുങ്ങുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ റാലി സംഘടിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകാനാണ് തയാറെടുപ്പ്. 2018ലെ മഹാപ്രളയവും തുടർന്ന് കോവിഡും അടിമാലിയിലെ സ്വാന്ത്ര്യദിനാഘോഷ പരിപാടികൾ തടസ്സപ്പെടുത്തിയിരുന്നു. ഇക്കുറി കോവിഡ് ഭീതി അൽപം മാറിയെങ്കിലും കനത്ത മഴ ആഘോഷ പരിപാടികൾക്ക് ഭീഷണിയാകുമെന്ന ആശങ്കയുണ്ട്. പൊതുജനപങ്കാളിത്തംകൊണ്ട് സംസ്ഥാനത്തുതന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച അടിമാലിയിലെ സ്വാതന്ത്ര്യദിന റാലി വീണ്ടും എത്തുന്നതിൽ എല്ലാ മേഖലയും ആവേശത്തിലാണ്. ആഗസ്റ്റ് 15ന് പതിനായിരങ്ങൾ അണിനിരക്കുന്ന റാലിക്കും പൊതുസമ്മേളനത്തിനുമുള്ള ഒരുക്കം നടക്കുന്നതായി ചെയർമാൻ എ. രാജ എം.എൽ.എ, ജനറൽ കൺവീനർ പി.വി. സ്‌കറിയ, പഞ്ചായത്ത് പ്രസിഡന്റ് സനിത സജി എന്നിവർ പറഞ്ഞു. വിദ്യാർഥികൾക്കുള്ള കലാ-കായിക മത്സരങ്ങൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ അലങ്കാര മത്സരം, റാലി കൊഴുപ്പിക്കാൻ വിവിധ മത്സരങ്ങൾ തുടങ്ങിയവ ഇത്തവണയും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയാണ് മുഖ്യരക്ഷാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.