കൊച്ചി: മതിയായ ഫണ്ടിെൻറ അഭാവം മൂലം കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തനിച്ച് സാധ്യമല്ലെന്ന് കൊച്ചി കോർപറേഷൻ ഹൈകോടതിയിൽ. ഈ സാഹചര്യത്തിൽ കാന നിർമാണത്തിന് സ്മാർട്ട് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിക്കണം. കനാൽ ശുചീകരണം ഇറിഗേഷൻ വകുപ്പിനെ ഏൽപിക്കണം. ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പ് പഠനം നടത്തുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ കൗൺസിൽ ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി നൈസാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിലാണ് വിശദീകരണം.
പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിൽ എം.ജി റോഡിലെ കാനകളിൽനിന്ന് ചെളി നീക്കാൻ തത്ത്വത്തിൽ ധാരണയായതായി കോർപേറഷെൻറ വിശദീകരണത്തിൽ പറയുന്നു. ദേശീയപാതയോട് ചേർന്നുള്ള കാനകളിലെ ചളി നീക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. മുല്ലശേരി കനാൽ നവീകരണത്തിന് ജർമൻ ഡെവലപ്മെൻറ് ഏജൻസി ശിപാർശ ചെയ്ത ബ്ലൂ-ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ നഗരസഭയ്ക്ക് സ്വീകാര്യമാണ്. ഒാപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഇതു നടപ്പാക്കാം. രാമേശ്വരം-കൽവത്തി കനാലിലെ ചളി നീക്കം സ്മാർട്ട് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം. എം.ജി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കായലിലേക്ക് കാന പണിയുന്നതിനും സെൻറ് ബെനഡിക്ട് റോഡിൽനിന്ന് ദീപം ലെയ്നിലൂടെ കായലിലേക്ക് വെള്ളം ഒഴുക്കാനും കാന നിർമിക്കാൻ നഗരസഭക്ക് ഫണ്ടില്ല. പൊന്നേത്ത് ചാൽ മുതൽ പണ്ടാരച്ചിറവരെ കൈയേറ്റം മൂലം കാനയുടെ വീതി കുറവാണ്. സർവേ നടത്താൻ കോടതി നിർദേശിക്കണം. ഗോകുലം പാർക്കിന് സമീപത്ത് പെട്ടിയും പറയും സ്ഥാപിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രവർത്തനങ്ങൾക്ക്ഏകോപനമിെല്ലന്ന്
അതേ സമയം കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. പല കാനകളിലും നീരൊഴുക്ക് തടസ്സപ്പെടുംവിധം തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. കാനകൾക്കു മുകളിൽ ടൈലുകൾ പാകി നടപ്പാതയൊരുക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഇതു പൊളിക്കാതെ കാന വൃത്തിയാക്കാനുള്ള സൗകര്യമൊരുക്കിയിട്ടില്ല.
ഫുട്പാത്ത് നിർമാണത്തിലൂടെ പലയിടത്തും റോഡുകളുടെ വീതി കുറഞ്ഞു. പേരണ്ടൂർ കനാലിൽ പനമ്പിള്ളി നഗറിെൻറ തെക്കേയറ്റം മുതൽ ഭാസ്കരീയം ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പായലും ചളിയും നീക്കിയിട്ടുണ്ട്. എന്നാൽ, കമ്മട്ടിപ്പാടത്ത് പേരണ്ടൂർ കനാലിെൻറ ഭാഗമായ ഇടുങ്ങിയ കലുങ്കിലൂടെയുള്ള നീരൊഴുക്ക് വെള്ളക്കെട്ടിന് കാരണമാകുന്നു. ഇവിടെ റെയിൽവെ ട്രാക്കിൽനിന്ന് ചെളിയും കല്ലും വീണ് നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇതൊഴിവാക്കാൻ സംരക്ഷണഭിത്തി കെട്ടണം. റെയിൽവേ മാർഷലിങ് യാർഡിലേക്കുള്ള ഇടറോഡിലൂടെ വെള്ളവും മാലിന്യങ്ങളും പായലും പേരണ്ടൂർ കനാലിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ റോഡ് ഉയർത്തണം. എം.ജി റോഡിൽനിന്ന് കായലിലേക്ക് മഴവെള്ളം ഒഴുകിപ്പോകാൻ ജല അതോറിറ്റിയുടെ സ്ഥലത്തു കൂടി കാന നിർമിക്കണമെന്ന നഗരസഭയുടെ ശിപാർശ പരിഗണിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.