കൊച്ചി: പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ജില്ലയിലെ ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും മാരെ താൽക്കാലികമായി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിസമയം വൈകീട്ട് നാലുമുതല്‍ രാവിലെ എട്ടുവരെ. പ്രതിമാസ ഓണറേറിയം 12,000 രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീജീവനക്കാരെയുമാണ് നിയമിക്കുന്നത്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശിപാര്‍ശ എന്നിവ സഹിതം ഈ മാസം എട്ടിന് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2422256. വീട്ടുപടിക്കല്‍ രാത്രി അടിയന്തര സര്‍വിസുമായി മൃഗസംരക്ഷണ വകുപ്പ് കൊച്ചി: വീട്ടുപടിക്കല്‍ താല്‍ക്കാലിക എമര്‍ജന്‍സി സര്‍വിസുമായി മൃഗസംരക്ഷണ വകുപ്പ്. രാത്രി കര്‍ഷരുടെ വീട്ടില്‍ സേവനം എത്തിക്കുകയാണ് ലക്ഷ്യം. രാത്രികാല എമര്‍ജന്‍സി ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ്. എന്നാല്‍ 24 മണിക്കൂറും സര്‍വിസ് നല്‍കുന്ന എറണാകുളം ജില്ല വെറ്ററിനറി കേന്ദ്രം, മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക് പോലുള്ള സ്ഥാപനങ്ങളില്‍ ഡ്യൂട്ടി വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ്. പശുക്കളുടെ പ്രസവം, ഗര്‍ഭപാത്രം തള്ളല്‍ എന്നിങ്ങനെ സങ്കീര്‍ണ ചികിത്സ വേണ്ടിവരുമ്പോള്‍ രാത്രികാല എമര്‍ജന്‍സി സര്‍വിസ് കര്‍ഷകര്‍ക്ക് സഹായകരമാണ്. ഡോക്ടര്‍മാരുടെ പേരും ബ്ലോക്കും ഫോണ്‍ നമ്പറും ചുവടെ: ഡോ. അല്‍യസഹ് ഉസ്മാന്‍ -മൂവാറ്റുപുഴ- 9048013439, ഡോ. നിഖില്‍ ജോളി-അങ്കമാലി-9048719990, ഡോ. ശ്രീദേവ് രാജേന്ദ്രന്‍ -വൈപ്പിന്‍-7025750604, ഡോ. ഹരിപ്രിയ മോഹന്‍ -കൊച്ചി- 7356152534, ഡോ. ചന്ദ്രകാന്ത് യു. -ആലങ്ങാട്- 7014484813, ഡോ. സെബാസ്റ്റ്യന്‍-വാഴക്കുളം- 7907652114, ഡോ. അജ്ഞലക്ഷ്മി ഡി. നാഥ് -കൂവപ്പടി- 9497341958, ഡോ. ശ്രീജിത്ത് ഉത്തമന്‍ -പറവൂര്‍-9496800705, ഡോ.എ.ടി അഖില്‍ -ഇടപ്പിളളി- 7736621407, ഡോ. കെ.എ. ഷറഫുദ്ദീന്‍ -കോതമംഗലം-9496130451, ഡോ. എം.സി. മുഫീദബീഗം - മുളന്തുരുത്തി- 9497387195, ഡോ. അദീന സേവ്യര്‍ -പാറക്കടവ്-9400741214, ഡോ. എം.എച്ച്. ആഷിഖ് ഹമീദ്- വടവുകോട്-8281664253.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.