കോലഞ്ചേരി: മലങ്കരസഭ പ്രശ്ന പരിഹാരത്തിന് അഞ്ച് നിർദേശവുമായി യാക്കോബായ അൽമായ ഫോറം. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്കാണ് അൽമായ ഫോറം തങ്ങളുടെ നിർദേശങ്ങൾ കൈമാറിയത്. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നില നിൽക്കുന്ന തർക്കം അവസാനിപ്പിക്കാൻ സുപ്രീം കോടതി വിധികൾ പൂർണമായി യഥാർഥ്യബോധത്തോടെ നടപ്പാക്കണമെന്നാണ് അൽമായ ഫോറത്തിൻെറ ആവശ്യം. അവസാനിക്കാത്ത നിയമ പോരാട്ടം സഭക്കും സമൂഹത്തിനും വിനാശമാണെന്നും സംസ്ഥാന ഖജനാവിനും സർക്കാറിനും വൻ ബാധ്യതയും ക്രമസമാധാന പ്രശ്നങ്ങളുമാണ് വരുത്തിവെക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി അനുസരിച്ച് അഞ്ച് കാര്യങ്ങൾ കർശനമായി നടപ്പാക്കിയാൽ സഭയിലും പള്ളികളിലും സമാധാനം ഉണ്ടാകുമെന്ന് അൽമായഫോറം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയിൽ പറഞ്ഞതുപോലെ പാത്രിയാർക്കീസ് ബാവയെ രണ്ട് വിഭാഗവും ആത്‌മീയ മേലധികാരിയായി അംഗീകരിക്കുക, മലങ്കരസഭ ഒരു സ്വയം ശീർഷസഭ അല്ലെന്ന് സുപ്രീംകോടതി വിധിയും അംഗീകരിക്കുക, പാത്രിയാർക്കീസിൽ വിശ്വസിച്ചാലും കാതോലിക്കോസിൽ വിശ്വസിച്ചാലും എല്ലാവരെയും ഉൾക്കൊള്ളണം എന്ന സുപ്രീം കോടതിവിധി നടപ്പാക്കുക, രണ്ടുവിഭാഗത്തിലെയും നിലവിലെ പുരോഹിതരും ബിഷപ്പുമാരും 1934ലെ ഭരണഘടനക്ക് വിധേയപ്പെട്ടുള്ള സത്യവാങ്മൂലം എഴുതിവാങ്ങി അവരിൽനിന്ന് ഇടവക വികാരിമാരെയും ഭദ്രാസന മെത്രാപ്പോലീത്തമാരെയും നിയമിക്കുക, രണ്ടുവിഭാഗത്തെയും ഉൾപ്പെടുത്തി ഇടവക ഭരണസമിതി െതരഞ്ഞെടുത്ത് പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോൽ അവരെ ഏൽപിക്കുക എന്നീ നിർദേശങ്ങളാണ് സർക്കാറിനും ഹൈകോടതിക്കും സംഘടന കൈമാറിയതെന്ന് വർക്കിങ് പ്രസിഡൻറ് പോൾ വർഗീസ് പറഞ്ഞു. തർക്കമുള്ള പള്ളികളിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ െതരഞ്ഞെടുക്കാൻ അതതു ജില്ലകളിലെ കലക്ടർമാരെയും ജില്ല പൊലീസ് മേധാവികെളയും ചുമതലപ്പെടുത്തണം. അതിന് സർക്കാറിനുണ്ടാകുന്ന െചലവുകൾ അതത് പള്ളികളിൽനിന്ന് മുൻകൂർ ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തർക്കവുമായി ബന്ധപ്പെട്ട് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ 2021 ഒക്ടോബർ അഞ്ചിലെ വിധിയിലുള്ള നിരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും പള്ളികളിൽ പൊലീസ് സംരക്ഷണമല്ല വേണ്ടതെന്ന നിഗമനം സമാധാനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.