കൊച്ചി: സി-ആപ്റ്റിലെ (കേരള സ്റ്റേറ്റ് സൻെറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്) ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന മുൻ എം.ഡിയുെട ഹരജി ഹൈകോടതി തള്ളി. സ്വന്തം പ്രിൻററുകർ വാങ്ങാനുള്ള കാരാർ അട്ടിമറിച്ച് പ്രിൻററുകൾ വാടകക്ക് ഉപയോഗിക്കാൻ കരാർ നൽകിയതിലൂടെ 1.36 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസ് റദ്ദാക്കണമെന്ന ഡോ. സജിത് വിജയരാഘവൻെറ ഹരജിയിലാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്. കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ കേസ് വിചാരണയില്ലാതെ തീർപ്പാക്കരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഉത്തരവ്. പ്രതിമാസം രണ്ടുകോടി ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കാൻ രണ്ട് പ്രിൻററുകൾ വാങ്ങാനുള്ള കരാർ ഹരജിക്കാരനുൾപ്പെടെ അട്ടിമറിെച്ചന്നും പ്രിൻററുകൾ വാടകക്ക് ഉപയോഗിക്കാൻ കൂടിയ തുകക്ക് കരാർ നൽകിയെന്നുമുള്ള ആരോപണത്തിൽ 2015ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്രമക്കേടിന് കൂട്ടുനിന്നതിലൂടെ ഹരജിക്കാരൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വിജിലൻസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.