പഴകിയ 2000 കിലോ വാളയും കണവയും പിടികൂടി

ഓച്ചിറ: തമിഴ്നാട്ടിലെ കടലൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വിൽക്കാനായി കൊണ്ടുവന്ന 2,000 കിലോഗ്രാം പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പിൻെറ നേതൃത്വത്തിൽ പിടിച്ചെടുത്തു. വാള, കണവ മത്സ്യങ്ങളാണ് ദേശീയപാതയിൽ ഓച്ചിറ കൊറോണ ചെക്പോസ്റ്റിൽവെച്ച് പിടിച്ചത്. ചീഞ്ഞളിഞ്ഞ മത്സ്യം പഞ്ചായത്ത് അധികാരികൾക്ക് കൈമാറി കുഴിച്ചിട്ടു. തമിഴ്നാട് സ്വദേശികളായ ദേവാനന്ദൻ, രമേശ് എന്നീ ഡ്രൈവർമാരെയും ലോറിയും കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് 15000 രൂപ പിഴ ഈടാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യവിപണനം ജില്ലയിൽ നിരോധിച്ചിരിക്കുകയാെണന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഓഫിസർ എ. അനീഷ, വില്ലേജ് ഓഫിസർ എൻ. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേഷ്, ഭക്ഷ്യസുരക്ഷ ജീവനക്കാരായ ശ്രീലക്ഷ്മി, ലോ‌യിഡ്, വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.