മത്സ്യവ്യാപാരിക്ക് കോവിഡ് ബാധിച്ചത് കന്യാകുമാരിയിൽനിന്നോ‍? റൂട്ട്മാപ് പുറത്ത്

തിരുവനന്തപുരം: കുമരിച്ചന്തയിലെ മത്സ്യവ്യാപാരിക്ക് കോവിഡ് ബാധിച്ചത് കന്യാകുമാരിയിൽ നിന്നെന്ന് സംശയം. മീന്‍ എടുത്ത് വിപണനം ചെയ്യുന്നതിന് നിരവധി തവണയാണ് ഇയാൾ കന്യാകുമാരിയിലെ ഹാര്‍ബറില്‍ പോയതെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റൂട്ട്മാപ്പില്‍നിന്ന് വ്യക്തമായി. ജൂണ്‍ എട്ട്, ഒമ്പത്: വൈകീട്ട് 6.30ന് കന്യാകുമാരി ഹാര്‍ബറിലേക്ക് പോകുന്നു. അടുത്തദിവസം പുലര്‍ച്ചെ 2.30ഓടെ തിരിച്ചെത്തി. ജൂണ്‍ ഒമ്പത്: കൊഞ്ചിറവിളയിലെ അരുണ്‍ ഓട്ടോമൊബൈല്‍സ് ജൂണ്‍ 10: പുത്തന്‍പള്ളിയിലെ വീട്ടില്‍ ജൂണ്‍ 11മുതല്‍ 14 വരെ: വൈകീട്ട് 6.30ന് കന്യാകുമാരി ഹാര്‍ബറിലേക്ക്. പുലര്‍ച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 15: പുത്തന്‍പള്ളിയിലെ വീട്ടില്‍ ജൂണ്‍ 16 മുതല്‍ 21 വരെ: കന്യാകുമാരി ഹാര്‍ബറിലേക്ക് വൈകീട്ട് 6.30ന് പോയി പുലര്‍ച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 22: ഉച്ചക്ക് 1.15ഒാടെ പി.ആര്‍.എസ് ആശുപത്രിയിലെത്തി. ജൂണ്‍ 23: 6.30ന് കന്യാകുമാരിയിലേക്ക്. പുലർച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 24: രാവിലെ 9.45നും 10നും മധ്യേ പി.ആര്‍.എസ് ആശുപത്രിയില്‍, അവിടെനിന്നും അല്‍ ആരിഫ് ആശുപത്രിയിലേക്ക് ജൂണ്‍ 25: രാവിലെ 10.30നും 11നും മധ്യേ വീണ്ടും അല്‍ ആരിഫ് ആശുപത്രിയിൽ. വൈകീട്ട് 4.30നും അഞ്ചിനും ഇടയില്‍ വീണ്ടും ആശുപത്രിയിലെത്തി. ജൂണ്‍ 26 മുതല്‍ 28വരെ: പുത്തന്‍പള്ളിയിലെ വീട്ടില്‍. ജൂണ്‍ 29: 4.30നും അഞ്ചിനുമിടയില്‍ അല്‍ ആരിഫ് ആശുപത്രിയിലെത്തി സ്രവപരിശോധനക്ക് വിധേയനായി. ജൂണ്‍ 30: രോഗം സ്ഥിരീകരിച്ച് വൈകീട്ട് 4.30നും അഞ്ചിനുമിടയില്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.