മഞ്ചേരി: കോവിലകംകുണ്ടിലെ ‘പൗർണമി’ വീട്ടിൽ ഒരാൾ ജോലിയെല്ലാം വേഗത്തിൽ തീർത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള സന്ദേശത്തിനായി കാത്ത് നിൽക്കും. സന്ദേശം ലഭിച്ചാൽ രോഗികൾക്കാവശ്യമായ ഭക്ഷണം തയാറാക്കും. കോവിഡ് കാലത്ത് കാരുണ്യത്തിെൻറ സമാനതകളില്ലാത്ത സേവനം നടത്തുകയാണ് കെ.പി. ശോഭനയെന്ന വീട്ടമ്മ.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ട്യൂബ് വഴിയാണ് നൽകേണ്ടത്. ഇവർക്കാവശ്യമായ ഓട്സ്, കഞ്ഞി, വിവിധതരം പഴങ്ങളുടെ ജ്യൂസുകള്‍ എന്നിവയാണ് വീട്ടിൽനിന്ന് ഉണ്ടാക്കുന്നത്.
അതിരാവിലെതന്നെ വീട്ടിലെ ജോലികളെല്ലാം തീർത്ത് ഇവർക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കും. നാടൻ കഞ്ഞിയും ഉപ്പേരിയുമെല്ലാം വീട്ടിൽനിന്നുതന്നെ ആശുപത്രിയിലെത്തിക്കും. ഭര്‍ത്താവ് വി.പി. അച്യുതനും ഇവരെ സഹായിക്കും. ജ്യൂസുകള്‍ തയാറായാല്‍ ഇനംതിരിച്ച് പാക്ക് ചെയും. എത്തിക്കേണ്ട ചുമലത മകനും മെഡിക്കല്‍ കോളജ് മരാമത്ത് വിഭാഗം എൻജിനീയറുമായ സ്വരൂപിനാണ്. സ്വന്തം കാറിൽ ഭക്ഷണം മൂന്ന് നേരങ്ങളിലായി ആശുപത്രിയിലെത്തിക്കും. എന്ത് തിരക്കുകൾക്കിടയിലും ഈ പതിവിന് മാറ്റമുണ്ടാകാറില്ല. രാത്രി ആവശ്യമുള്ള ചായയും എത്തിച്ചു നല്‍കാറുണ്ട്. കഴിഞ്ഞ 20 ദിവസമായി ഈ മാതൃകാ പ്രവർത്തനം തുടരുകയാണ്. നിര്‍ധനരായ കിടപ്പു രോഗികള്‍ക്കും പോഷകാഹാരം നല്‍കുന്നത് പുണ്യമാണെന്ന് ശോഭന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.