ഇനി പരസ്യം കൊടുക്കുന്നവർക്കൊപ്പം അഭിനയിക്കുന്നവരും കുടുങ്ങും;  ഉപഭോക്താക്കളെ സംരക്ഷിക്കാൻ പുതിയ നിയമം

34 വർഷങ്ങൾക്കുശേഷം രാജ്യത്ത് പുതിയ ഉപഭോക്തൃസംരക്ഷണ നിയമം നിലവിൽ വന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് കരുതുന്ന നിയമം 2019ലാണ് പാർലമെൻറിൽ അവതരിപ്പിച്ചത്. തിങ്കളാഴ്ച മുതൽ നിയമം നിലവിൽ വന്നു.

പുതിയ നിയമത്തിൽ ഉപഭോക്താവ് എന്നതിെൻറ നിർവചനംതന്നെ മാറ്റിയെഴുതിയിട്ടുണ്ട്. ഒാഫ്ലൈൻ, ഒാൺലെൻ, ടെലി മാർക്കറ്റിങ്ങ് മേഖലയിലെല്ലാം സാധനങ്ങൾ വാങ്ങുന്നവരെ ഉപഭോക്താക്കളായി പരിഗണിക്കുന്നതാണ് പുതിയ നിയമം. നിയമത്തിലെ ചില സുപ്രധാന ആനുകൂല്യങ്ങൾ ഇങ്ങിനെയാണ്.


1.ഉപഭോക്താവിന് ഇനിമുതൽ എവിടെ വേണമെങ്കിലും പരാതി നൽകാം. താമസിക്കുന്ന സ്ഥലത്തൊ ജോലിചെയ്യുന്ന ഇടങ്ങളിലൊ സൗകര്യപ്രദമായി കംപ്ലയിൻറ് രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരത്തെ നാം എവിടെ നിന്നാണൊ സാധനം വാങ്ങിയത് അവിടെയായിരുന്നു പരാതി നൽകേണ്ടിയിരുന്നത്. 


2.തെറ്റായ പരസ്യം നൽകുന്ന നിർമാതാക്കൾക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കും. 


3.തെറ്റായ പരസ്യത്തിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് ശിക്ഷ നൽകാൻ വകുപ്പിെല്ലങ്കിലും അവരെ വിലക്കാനാകും. 


4.ജില്ല ഉപഭോക്തൃ കമ്മീഷൻ നിർമാതാവിന് പിഴ വിധിച്ചാൽ അപ്പീൽ പോകുന്നതിനുമുമ്പ് പിഴ തുകയുടെ പകുതി കെട്ടിവയ്ക്കേണ്ടിവരും. ഇത് അനാവശ്യമായ അപ്പീലുകൾ ഒഴിവാക്കാൻ സഹായിക്കും.


5.വിചാരണകൾ വീഡിയൊ കോൺഫറൻസിലൂടെയും നടത്താം. ഇത് ആഗോള കുത്തകകൾശക്കതിരേയും പരാതി നൽകാൻ സഹായിക്കും. 


6.പരാതികളിൽ മൂന്നുമാസത്തിനകം തീരുമാനം എടുക്കണം.


7. ഉപഭോക്തൃ കമ്മീഷനുകൾക്ക് സമാന്തരമായി മധ്യസ്ഥ സമിതികളും ഉണ്ടാകും. ഇവരെ സമീപിച്ചും തർക്കങ്ങൾ പരിഹരിക്കാം.

Tags:    
News Summary - New Consumer Protection Act 2019 takes effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.