മൈ നമ്പർ ഈസ് 2255

60 വയസ്സ് തികയുന്ന മലയാളത്തിൻെറ പ്രിയ നടൻ മോഹൻലാലിൻെറ പല ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അതിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിൻെറ മകനി’ലേത്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’. വിൻസെൻറ് ഗോമസ് എന്ന മോഹൻലാൽ കഥാപാത്രം അഡ്വ. ആൻസിയോട് പറയുന്ന ഡയലോഗാണിത്. 1986ലായിരുന്നു ഈ സിനിമ പുറത്തറിങ്ങിയത്. 

മലയാളികൾ മറക്കാത്ത ആ ഡയലോഗ് 30 വർഷങ്ങൾക്കുശേഷം മോഹൻലാൽ ഒരിക്കൽ കൂടി പുതുക്കുകയുണ്ടായി. 2016ൽ അദ്ദേഹം പുതുതായി വാങ്ങിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് 2255 എന്ന നമ്പർ നൽകുകയായിരുന്നു. KL-07-CJ-2255 എന്ന നമ്പറിൽ നിർമാതാവ് ആൻറണി പെരുമ്പാവൂരിൻെറ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. 1.5 കോടി രൂപയുടെ അടുത്താണ് ടൊയോട്ടയുടെ ഈ ആഡംബര എസ്.യു.വിയുടെ വില. 

ലാൻഡ് ക്രൂയിസർ കൂടാതെ മറ്റു അനേകം കാറുകളുടെ ഉടമ കൂടിയാണ് അദ്ദേഹം. മൂന്ന് മാസം മുമ്പ് ടൊയോട്ടയുടെ വെൽഫെയർ ആയിരുന്നു മോഹൻലാൽ അവസാനമായി സ്വന്തമാക്കിയ വാഹനം. കേരളത്തിലെ ആദ്യ വെൽഫെയർ ഉടമ കൂടിയായിരുന്നു ലാലേട്ടൻ. പക്ഷെ, ഇവിടെ ഇഷ്ടനമ്പറിന് പകരം 2020 എന്ന നമ്പറാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഒരു കോടിയുടെ അടുത്താണ് ഈ എം.പി.വിയുടെ വില. മെഴ്സിഡിസ് ബെൻസിൻെറ നിരവധി മോഡലുകളും പജേറൊ സ്പോർട്ടുമെല്ലാം ലാലിൻെറ കളക്ഷനിലുണ്ട്. 

Tags:    
News Summary - mohanlal's car collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.