ഒാല ഇ.വിയുടെ വേഗത എത്ര വേണമെന്ന് സി.ഇ.ഒ? 100 മതിയെന്ന് ആരാധകർ

ഒാല ഇ.വി സ്കൂട്ടറുകളുടെ വേഗത, റേഞ്ച് എന്നിവയിൽ കമ്പനി അധികൃതർ ഇനിയും അവസാന തീരുമാനത്തിലെത്തിയിട്ടില്ല. നിലവിൽ പലതരം അഭ്യൂഹങ്ങളാണ് ഇക്കാര്യത്തിൽ പ്രചരിക്കുന്നത്. 150 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വേഗതയുടെ കാര്യത്തിലും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഇൗ സമയത്താണ് ഒാല സി.ഇ.ഒ ഭവിഷ് അഗർവാൾ ട്വിറ്ററിൽ ഒരു ചോദ്യം ചോദിക്കുന്നത്. ഒാലക്ക് എത്ര വേഗത വേണമെന്നായിരുന്നു ചോദ്യം. 80, 90, 100 എന്നിങ്ങനെ ഒാപ്ഷനുകളും അദ്ദേഹം തശന്ന നൽകിയിരുന്നു. സ്വാഭാവികമായും 100നാണ് കൂടുതൽ വോട്ട് ലഭിച്ചത്. പക്ഷെ അവസാന തീരുമാനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

വാഹന വിപണന രംഗത്ത് പുതിയൊരു രീതി പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഒാല ഇലക്ട്രിക്. തങ്ങളുടെ ഇ.വി സ്കൂട്ടറുകൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനാണ് ഒാല ലക്ഷ്യമിടുന്നത്. വാഹനം ഹോം ഡെലിവറി ചെയ്യുമെന്ന് കമ്പനി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന് എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയൻറുകളാവും ഉണ്ടാവുക. പരമ്പരാഗത ഡീലർഷിപ്പ് സങ്കൽപ്പത്തിന് പകരം എക്സ്പീരിയൻസ് സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ െകാണ്ടുവരികയും ചെയ്യുകയാണ് ഒാലയുടെ ലക്ഷ്യമെന്നാണ് സൂചന.


നേരത്തേ 499 രൂപക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഒാല നൽകിയിരുന്നു. ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക് നമ്പരിലെത്താനും ഒാലക്കായി. ജൂലൈ 15നാണ് ഇ.വി സ്കൂട്ടർ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് എന്നതിനുപകരം റിസർവ്വേഷൻ എന്നാണ് കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്. തുക കുറവായതിനാലാണ് ഇത്രയധികം ബുക്കിങ് ലഭിച്ചതെന്നാണ് സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.



'ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉപഭോക്തൃ മുൻഗണനകൾ ഇവികളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇത്. ഓല സ്കൂട്ടർ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തിൽ പങ്കുചേർന്ന എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.