സൗദിയിലെ 11ാമത്തെ കിരീടാവകാശി; ചെറുപ്പം കൊണ്ട് രണ്ടാമന്‍

റിയാദ്: ആധുനിക സൗദിയുടെ ഏകീകരണത്തിന് ശേഷം കിരീടാവകാശി പദവിയിലെത്തുന്ന 11ാമത്തെ രാജകുടുംബാംഗമാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിെൻറ ഭരണകാലത്ത് മകന്‍ സുഊദിനെയാണ് ആദ്യകിരീടാവകാശിയായി പിതാവ് നിയമിച്ചത്. അബ്ദുല്‍ അസീസ് രാജാവിെൻറ മരണശേഷം സ്ഥാനമേറ്റ സുഊദ് രാജാവ് അമീര്‍ ഫൈസലിനെ കിരീടാവകാശിയായി നിയമിച്ചു. ശേഷം അമീര്‍ ഖാലിദ്, അമീര്‍ ഫഹദ്, അമീര്‍ അബ്ദുല്ല എന്നിവര്‍ തുടര്‍ച്ചയായി കിരീടാവകാശിയായും പിന്നീട് രാജാക്കന്മാരായും സ്ഥാനമേറ്റു. 

എന്നാല്‍ അബ്ദുല്ല രാജാവിെൻറ കാലത്ത് ആദ്യം കിരീടാവകാശിയായ അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസും ശേഷം കിരീടാവകാശിയായ അമീര്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസും ആ പദവിയില്‍ തുടരുന്നതിനിടെ മരണപ്പെട്ടു. ശേഷം കിരീടാവകാശിയായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവായി സ്ഥാനമേറ്റപ്പോള്‍ അന്ന് രണ്ടാം കിരീടാവകാശിയായിരുന്ന അമീര്‍ മുഖ്രിനെയാണ് ആദ്യം കിരീടാവകാശിയായി നിയമിച്ചത്. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്വയം രാജിവെച്ച ഒഴിവിലേക്കാണ് അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ രാജ്യത്തിെൻറ ചരിത്രത്തിലെ പത്താമത്തെ കിരീടാവകാശിയായി നിയമിച്ചത്. 

11ാമത് സ്ഥാനമേറ്റ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ രാജകുടുംബാംഗങ്ങളില്‍ രണ്ടാമനാണ്. ആദ്യ കിരീടാവകാശി അമീര്‍ സുഊദ് ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുമ്പോള്‍ 31 വയസ്സും നാല് മാസവുമായിരുന്നു പ്രായമെങ്കില്‍ അമീര്‍ മുഹമ്മദിന് 31 വയസ്സും പത്ത് മാസവുമുള്ളപ്പോഴാണ് കിരീടാവകാശി പദവിയിലെത്തുന്നത്.

Tags:    
News Summary - uae crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.