????????? ?????? ??? ???????????? ????????? ??????????

അഴിമതി, തീവ്രവാദ വിരുദ്ധ പോരാട്ടം തുടരും -സൽമാൻ രാജാവ് 

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ സല്‍മാന്‍ രാജാവ് ബുധനാഴ്ച ശൂറ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. അഴിമതി, തീവ്രവാദം എന്നിവക്കെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പൗരൻമാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും പറഞ്ഞു. 
രാഷ്ട്രപുരോഗതിക്ക് സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അഴിമതിക്കെതിരെ ഉന്നത സഭ രൂപീകരിച്ചത്. അഴിമതി നിര്‍മാർജനം ചെയ്ത് പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ വകുപ്പുമന്ത്രിമാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദത്തെ ചെറുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് സൗദി.

അഴിമതി തടയുന്നതിലും തീവ്രവാദം നിര്‍മാർജനം ചെയ്യുന്നതിലും രാഷ്ട്രത്തിെൻറ നിലപാടില്‍ പൗരന്മാര്‍ പങ്കാളികളാകണമെന്ന് രാജാവ് അഭ്യര്‍ഥിച്ചു. ഗള്‍ഫില്‍ വിദേശ ഇടപെടല്‍ അവസാനിപ്പിക്കണം. ജി.സി.സി രാഷ്ട്രങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം ഇടപെടുകൾ സൗദി തടയും. ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡൻറിെൻറ നീക്കം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. അമേരിക്ക നിലപാട് പുനഃപരിശോധിക്കുകയും തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും വേണം. വിഷന്‍ 2030 പദ്ധതിയിലൂടെ സൗദി അതിന്‍െറ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും രാജാവ് പറഞ്ഞു. ഏഴാമത് ശൂറ കൗണ്‍സിലിെൻറ രണ്ടാം വര്‍ഷം ഉദ്ഘാടനം ചെയ്താണ് കൗൺസിൽ ആസ്ഥാനത്ത് രാജാവ് പ്രസംഗിച്ചത്. 

Tags:    
News Summary - king in sura council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.