ബുറൈദ: മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയിൽ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പിൽ മുഹമ്മദ്, ഫാത്വിമ ദമ്പതികളുടെ മകൻ ഇക്ബാൽ കോർമത്ത് (38) ആണ് മരിച്ചത്. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ തുർക്കിഷ് ഹോട്ടലിൽ പാചകക്കാരനായിരുന്നു. കർഫ്യൂ കാരണം രണ്ടു മാസമായി ഹോട്ടൽ അടച്ചിരിക്കുകയാണ്. ജോലിയില്ലാതെ താമസസ്ഥലത്ത് കഴിയുകയായിരുന്നു. രാവിലെ ഛർദ്ദിൽ ഉണ്ടാവുകയും വൈകീേട്ടാടെ കൂടുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കൾ പറയുന്നു. 12 വർഷമായി പ്രവാസിയാണ്. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ: സഫീന. വിവാഹം കഴിഞ്ഞു ഒമ്പത് വർഷം കഴിഞ്ഞെങ്കിലും കുട്ടികൾ ആയിട്ടില്ല. സഹോദരൻമാരായ അലി കോർമത്ത്, ഷംസു, കബീർ എന്നിവർ ബുറൈദയിൽ ഉണ്ട്. മൂന്നു സഹോദരിമാരും മറ്റൊരു സഹോദരനും നാട്ടിലാണ്. ഉമ്മയുടെ സഹോദര പുത്രന്മാരായ ഹംസ, ഹുസൈൻ എന്നിവർ ഇദ്ദേഹത്തോടൊപ്പം ഉനൈസയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനുവേണ്ടി ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.