സിദ്ദീഖ് റഹ്മാനും ഭാര്യ സുൽഫിയ റഹ്മാനും
ദമ്മാം: നാല് പതിറ്റാണ്ടിെൻറ നിറവിലെത്തിയ പ്രവാസം അവസാനിപ്പിച്ച് സിദ്ദീഖ് റഹ്മാൻ മടങ്ങുന്നു. അനുഭവ സുന്ദരമായ പ്രവാസാനുഭവങ്ങൾ ഒാർമയിൽ ബാക്കിയാക്കി ഇൗ കോട്ടയം സ്വദേശി ഭാര്യ സുൽഫിയയോടൊപ്പമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഒരു സ്ഥാപനത്തിൽതന്നെ ഇത്രയുംകാലം ജോലി ചെയ്യാൻ സാധിച്ചതിെൻറ അപൂർവനേട്ടം കൂടി സ്വന്തമാക്കിയാണ് അദ്ദേഹം പ്രവാസത്തിന് വിരാമം കുറിക്കുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴയാണ് സ്വദേശം.
1981 ഫെബ്രുവരിയിലാണ് സൗദിയിലെത്തിയത്. ദമ്മാമിലെ നാഷനൽ ട്രാവൽസിൽ ഓഫിസ് ഇൻ ചാർജായി തുടങ്ങിയ ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് മാനേജർ പദവിയിലെത്തിയാണ് വിരമിക്കുന്നത്. സൗദിയിലെത്തിയ പിറ്റേവർഷംതന്നെ വിവാഹിതനായ സിദ്ദീഖ് ഭാര്യ സുൽഫിയയേയും ഒപ്പം കൂട്ടി. ഏക മകൾ ഫാത്വിമ റഹ്മാെൻറ ജനനവും പ്ലസ് ടു വരെയുള്ള പഠനവും ദമ്മാമിൽതന്നെയായിരുന്നു. ദഹ്റാൻ അരാംകോയിൽ നാഷനൽ ട്രാവൽസിന് ഓഫിസ് ഉണ്ടായിരുന്നപ്പോൾ അവിടത്തെ ഇന്ത്യക്കാരുടെ പ്രധാന ആശ്രയകേന്ദ്രം സിദ്ദീഖ് ആയിരുന്നു.
പ്രവാസികൾക്കിടയിൽ പൊതുധാരയിൽ വേണ്ടത്ര സജീവമായിരുന്നില്ലെങ്കിലും എല്ലാവരുമായും നല്ല വ്യക്തിബന്ധവും അടുപ്പവും സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. 1976ൽ കേരള യൂനിവേഴ്സിറ്റിയിയി നിന്ന് ബി.എസ്സി ബോട്ടണിയിൽ ഒന്നാം ക്ലാസോടെ പാസായ സിദ്ദീഖ് റഹ്മാൻ കോട്ടയം സി.എം.എസ് കോളജിൽ എം.എസ്സിക്ക് ചേർന്നെങ്കിലും കോഴ്സ് പൂർത്തീകരിക്കാനാകാതെ പ്രവാസത്തിലേക്ക് വിമാനം കയറുകയായിരുന്നു. ട്രാവൽ മേഖലയിലെ മികച്ച സേവനത്തിന് വിവിധ വിമാന കമ്പനികളിൽ നിന്ന് പലതവണ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടത്തെ പ്രവാസം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അവസരം നൽകി.
ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ടൂറിസം വാരാഘോഷങ്ങളിൽ പലതവണ സകുടുംബം അതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. വിവിധ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനായി. ഒടുവിൽ സന്ദർശിച്ചത് തുർക്കിയിലായിരുന്നു. പാനം, ടി.ഡബ്ല്യു.എ, ഈസ്റ്റേൺ എയർലൈൻസ്, കോണ്ടിനെൻറൽ (അമേരിക്ക), ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് (ഇന്ത്യ), ബ്രിട്ടീഷ് കാലിഡോണിയൻസ് (ബ്രിട്ടൺ) തുടങ്ങിയ ഇന്നില്ലാത്ത വിമാന കമ്പനികളുടെയും വിമാനങ്ങളിൽ പലതവണ യാത്ര നടത്തിയത് സവിശേഷ ഓർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.