മുംബൈ: വ്യവസായിക ഉല്‍പാദനവളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാനിരിക്കെ ഓഹരിവിപണി കാത്തിരുന്നുകാണാം എന്നനിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. നേരത്തെ നേടിയ 250 പോയന്‍േറാളം നഷ്ടപ്പെടുത്തിയ മുംബൈ സൂചിക സെന്‍സെക്സ് 11.96 പോയന്‍റ് നഷ്ടത്തില്‍ 25,610.21ലും എന്‍.എസ്.ഇ നിഫ്ടി 1.20 പോയന്‍റ് ഉയര്‍ന്ന് 7789.30ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 25,793.77ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് 25,875.96വരെ ഉയര്‍ന്നശേഷമാണ് 25610.21ല്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചകൊണ്ട് സെന്‍സെക്സിന് 408.31 പോയന്‍റും നിഫ്ടിക്ക് 134.25 പോയന്‍റും നേട്ടമുണ്ട്. തുടര്‍ച്ചയായ നാലാഴ്ചത്തെ നഷ്ടത്തിനുശേഷമാണ് വിപണി ആഴ്ച നേട്ടത്തിലേക്ക് മടങ്ങുന്നത്. സെന്‍സെക്സില്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ മുന്നില്‍ ടാറ്റ സ്റ്റീല്‍ ആയിരുന്നു. വേദാന്ത, ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ഭെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവയായിരുന്നു നഷ്ടത്തിലായ മറ്റു പ്രധാന ഓഹരികള്‍. എസ്.ബി.ഐ, വിപ്രോ, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി, ഡോ. റെഡ്ഡീസ് എന്നിവയായിരുന്നു ലാഭത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.