മുംബൈ: തിങ്കളാഴ്ചത്തെ കനത്ത ഇടിവില്‍നിന്ന് ചൊവ്വാഴ്ച നേടിയ ആശ്വാസം നിലനിര്‍ത്താന്‍ ഓഹരിവിപണികള്‍ക്കായില്ല. ബുധനാഴ്ച വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങി. ബോംബെ സൂചിക സെന്‍സെക്സ് 317.72 പോയന്‍റ് നഷ്ടത്തില്‍ 25,714.66ലും എന്‍.എസ്.ഇ നിഫ്റ്റി 88.85 പോയന്‍റ് നഷ്ടത്തില്‍ 7791.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന അഞ്ചു ദിവസത്തിനിടയിലെ നാലാമത്തെ ഇടിവാണിത്. ചൈനീസ് കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടലുകള്‍ക്കും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കാനായില്ല. ഡോളറിനെതിരെ രൂപ വീണ്ടും ദുര്‍ബലമായതും വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്സിലെ 30ല്‍ 18 ഓഹരികളും നഷ്ടത്തിലായിരുന്നു. ഭെല്‍, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, വിപ്രോ, കോള്‍ ഇന്ത്യ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. മറ്റ് പ്രമുഖ ആഗോളസൂചികകളില്‍ ഷാങ്ഹായ് കോമ്പസിറ്റ് 1.27 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സെങ് 1.52 ശതമാനവും സിംഗപ്പൂര്‍ സ്ട്രെയ്റ്റ് ടൈംസ് 0.46 ശതമാനവും നഷ്ടത്തിലായിരുന്നു. അതേസമയം, ജപ്പാനിലെ നിക്കേയി 3.20 ശതമാനവും കൊറിയന്‍ ഇന്‍ഡക്സ് 2.57 ശതമാനവും കുതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.