മലപ്പുറം: സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ശനിയാഴ്ച ചരിത്രത്തിലാദ്യമായി പവന് 34,800 രൂപയിലെത്തി. 400 രൂപ കൂടിയാണ് റെക്കോഡിലെത്തിയത്. ഗ്രാമിന് 4350 രൂപ. വെള്ളിയാഴ്ച 400 രൂപ കൂടി. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1742 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 75.88ലുമാണ്. കോവിഡ് വ്യാപനത്തിൽ മറ്റ് വിപണികളിലെ മാന്ദ്യവും രൂപയുടെ ദുർബലാവസ്ഥയുമാണ് വില ഉയർത്തുന്നത്.
രണ്ടാഴ്ചക്കിെട 1400 രൂപയാണ് കൂടിയത്. രണ്ട് മാസത്തിനിടെ 5200 രൂപയും കൂടി. ചില ജില്ലകളിൽ ജ്വല്ലറികൾ തുറന്നിട്ടുണ്ടെങ്കിലും വിവാഹചടങ്ങുകൾ മാറ്റിവെച്ചത് വിപണിയെ തളർത്തി. ഏഴ് ജില്ലകളിലാണ് 1000 ചതുരശ്ര അടിയിൽ താഴെയുള്ള ജ്വല്ലറികൾ തുറക്കാൻ അനുവാദം. 18 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുമെന്ന പ്രതീക്ഷയിലാണെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
പല രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് മോചനം നേടാൻ കരുതൽധനമായ സ്വർണം വിൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്്. എണ്ണവില തകർച്ച കൂടിയായതോടെ സൗദി അറേബ്യ അടക്കം പുതിയ വഴിതേടിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 323 ടൺ സ്വർണമാണ് സൗദിയുടെ കരുതൽശേഖരം. ഇന്ത്യയുടേത് 653 ടൺ. അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യക്കും വിൽപനസമ്മർദമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.