മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. കനത്ത വില്‍പന സമ്മര്‍ദം ഓഹരി സൂചികകളെ നഷ്ടത്തിലാക്കി. തിങ്കളാഴ്ചത്തെ വന്‍ വീഴ്ചയില്‍ നിന്ന് തിരിച്ചു കയറിയ ഇന്ത്യന്‍ വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 380 പോയന്‍റ് ഉയര്‍ന്ന് വ്യാപാരം ആരംഭിച്ചെങ്കിലും 11 മണിയോടെ 300 പോയന്‍റ് കുറഞ്ഞ് 25,438 ല്‍ എത്തി. വ്യാപാരം ആരംഭിച്ച ഉടന്‍ ദേശീയ സൂചികയായ നിഫ്റ്റി 96 പോയന്‍റ് ഉയര്‍ന്നെങ്കിലും പിന്നീട് 7700 ലേക്ക് താഴ്ന്നു. രൂപയുടെ മൂല്യത്തിനും കുറവ് ഉണ്ടായിട്ടുണ്ട്. ഡോളറിന് 66.70 രൂപയാണ് നിലവില്‍ വിനിമയ നിരക്ക്.
സാമ്പത്തികപ്രതിസന്ധി കാരണം ചൈനയിലെ ഓഹരി വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചിരുന്നു. സെന്‍സെക്സ്1624 പോയന്‍റും നിഫ്റ്റി 491 പോയന്‍റും ഇടിഞ്ഞാണ് തിങ്കളാഴ്ച ഇടപാട് അവസാനിപ്പിച്ചത്. ആറു വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.