കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് ധനസഹായം; രണ്ട് കോടി വകയിരുത്തി

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം മാതാപിതാക്കളിലൊരാളെയോ രണ്ടുപേരെയുമോ നഷ്ടമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്രമായ പുനരധിവാസ പാക്കേജിനായി ഈ വർഷം രണ്ട് കോടി രൂപ വകയിരുത്തി. ഈ പാക്കേജ് പ്രകാരം മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

1. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും

2. ഓരോ കുട്ടിക്കും 18 വയസ് തികയുന്നതു വരെ പ്രതിമാസം 2000 രൂപ അനുവദിക്കും

3. മറ്റ് അടിയന്തര ആവശ്യങ്ങൾ

ഈ പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കിവെക്കുന്നതായി മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി അംഗൻവാടി മെനുവിൽ ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും ഉൾപ്പെടുത്തി. ഇതിനായി 61.5 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി നീക്കിവെച്ചു. 

Tags:    
News Summary - kerala budget 2022 update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.