പ്രവാസത്തിലെ പഠനങ്ങളും അനുഭവങ്ങളും കൈമുതലാക്കി ആരംഭിച്ച ഹൈടെക് പോളി കൃഷിയില്‍ ത ൃശൂർ ചളിങ്ങാട് സ്വദേശിക്ക് വിജയ മധുരം. പടിഞ്ഞാറേ വീട്ടില്‍ അബ്ദുല്‍ഗഫൂർ ഒരു വര്‍ഷം മ ുമ്പ് സ്വന്തം അധ്വാനത്തിലൂടെ നിർമിച്ച പോളി ഹൗസില്‍ കൃഷി ആരംഭിച്ചത്.
3,500 ചതുരശ്രയടി വരുന്ന പോളി ഹൗസ് മാസങ്ങളുടെ അധ്വാനം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മണ്ണ് ഉപയോഗിക്കാത്ത കൃഷിക്ക് ഗ്രോ ബാഗില്‍ ചകിരിച്ചോറാണ് ഉപയോഗിക്കുന്നത്. വെള്ളം, ലവണങ്ങള്‍, വളം എന്നിവ ചേര്‍ത്ത മിശ്രിതം ട്രിപ്പ് വഴി ഓരോ ഗ്രോ ബാഗിലും എത്തിക്കുന്ന ഫെര്ട്ടിഗേഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. ടൈമര്‍ വെച്ചാണ് യഥാ സമയത്ത് ട്രിപ്പിലൂടെ ജലസേചനം നടത്തുന്നത്.
രാസമിശ്രിതത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ചെടികളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിച്ച് പരിഹാരങ്ങള്‍ ചെയ്യുകയാണ് ഉടമസ്ഥന്. പരാഗണം ആവശ്യമില്ലാതെ വിളവ് ലഭിക്കുന്ന പച്ചക്കറികള്‍ മാത്രമാണ് പോളി കൃഷിയില്‍ സാധ്യമാകൂ.
പ്രകൃതിദത്ത ഊഷ്മാവിനു പകരം കൃത്രിമമായി ഒരേതാപനില നിലനിര്‍ത്തുന്നതിന് പ്രത്യേക ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 800 ഓളം ഗ്രോ ബാഗുകളില്‍ മൂന്നു ഭാഗങ്ങളായി കക്കിരി കൃഷിയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ നടത്തിയ കൃഷിയില്‍ രണ്ടു ടണ്‍ കക്കിരി ലഭിച്ചതിനാൽ ആ കൃഷി തന്നെ തുടരുകയാണ്.
പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കാലാവസ്ഥയില്‍ അല്‍പ്പം വിളവു കുറഞ്ഞെങ്കിലും ക്രമേണ അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച കൃഷിക്ക് 70 ശതമാനം സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.