ഉൽപാദനച്ചെലവിനനുസരിച്ച് നാളികേരത്തിന് വില കിട്ടാത്തത് കേര കർഷകെൻറ നെട്ടല്ല് ഒടിക്കുന്നു. രണ്ട് പതിറ്റാണ്ടിെൻറ കണക്കെടുത്താൽ മറ്റെല്ല ാ മേഖലകളിലും ചെലവിനനുസരിച്ച് വരുമാനം സാമാന്യേനെ ആറ് മുതൽ എട്ട് ഇരട്ടി വരെ വർ ധിച്ചപ്പോൾ കേരകർഷകന് കൂടിയത് ഇരട്ടിയോളം മാത്രം.
1996ൽ അന്നത്തെ ദിവസക്കൂലിയ നുസരിച്ച് 4.92 രൂപയാണ് കേരകർഷകെൻറ ഉൽപാദന ചെലവായി കാർഷിക വില നിർണയ ബോർഡ് കണക ്കാക്കിയത്. 2001 വരെ ഇതിൽ സ്വാഭാവിക വർധനവുണ്ടായി. 2001ൽ ഉൽപാദന ചെലവ് 6.08 രൂപയായി നിശ്ചയിച്ചു. 2018ൽ എത്തുമ്പോൾ ഇത് 10.10 രൂപയായി. 22 വർഷം കഴിയുമ്പോഴാണ് കണക്കാക്കുന്ന ചെലവ് 10.10 രൂപയിലെത്തിയത്. ഈ ഘട്ടത്തിലാവട്ടെ, ഇതര വിളകൾക്കും മാസ ശമ്പളക്കാർക്കും ദിവസക്കൂലിക്കാർക്കുമുൾപ്പെടെ വർധിച്ചത് അന്നത്തേതിൽ നിന്ന് ആറ് മുതൽ എട്ട് ഇരട്ടി വരെയാണ്.
ഒരു കിലോ തേങ്ങക്ക് 30-35 രൂപ വരെ കിട്ടുന്നുണ്ടെങ്കിലും എല്ലാ ചെലവും കഴിയുേമ്പാൾ കർഷകെൻറ ൈകയിൽ നിന്ന് പണം പോകുന്ന സ്ഥിതിയാണ്. ദിവസക്കൂലിയുടെ അടിസ്ഥാനത്തിലാണ് വില നിർണയം നടത്തേണ്ടതെന്നിരിക്കെ സർക്കാർ നിയന്ത്രണത്തിലുള്ള കാർഷിക വില നിർണയ ബോർഡ് കേര കർഷകരെ അവഗണിക്കുയാണെന്നും സർക്കാർ ഇതിന് കൂട്ടു നിൽക്കുകയാണെന്നും കർഷകർ ആരോപിക്കുന്നു.
ഇപ്പോള്‍ കിട്ടുന്ന നാളികേരമാകട്ടെ താരതമ്യേന ചെറുതുമാണ്. ഉൽപാദനവും കുറഞ്ഞു. തെങ്ങ് കയറാനും തേങ്ങ പൊളിക്കാനുമുള്ള പണം നല്കിയാല് പിന്നെ കടം മാത്രം ബാക്കിയാവും. കൃഷി വകുപ്പും നാളികേര വികസന ബോർഡും തെങ്ങ് വെച്ചുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ മാർക്കറ്റിൽ തേങ്ങ വിൽക്കുമ്പോഴാണ് കർഷകർ കുടുങ്ങിയത് അറിയുക. ഓരോ തവണ നാളികേര വികസനത്തിെൻറ പേരിൽ തെങ്ങ് വെച്ചുപിടിപ്പിക്കുമ്പോഴും കർഷകർക്ക് ലഭിക്കുന്ന വില താഴുകയാണ്.
അവരിൽ നിന്ന് തേങ്ങ വാങ്ങി വിൽക്കുന്നവർക്കും കയറ്റിയയക്കുന്നവർക്കും മറ്റ് ഉൽപന്നങ്ങളുണ്ടാക്കി വിൽക്കുന്നവർക്കും ലഭിക്കുന്നതാവട്ടെ കൊള്ളലാഭവും. 2001ൽ നാളികേരത്തിന് 2-2.50 രൂപ കർഷകന് ലഭിച്ചപ്പോൾ ഉൽപാദന ചെലവ് 4.92 രൂപയായിരുന്നു. ഇന്ന് ഉൽപാദന ചെലവ് കൂടി. ഉൽപാദനം കുറഞ്ഞു. മതിയായ വില ലഭിക്കുന്നുമില്ല -കർഷകർ വിലപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.