Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ബ്രിട്ടീഷ്–ആസ്ട്രേലിയൻ ഗവേഷകയെ ഇറാൻ വിട്ടയച്ചു

text_fields
bookmark_border
ബ്രിട്ടീഷ്–ആസ്ട്രേലിയൻ ഗവേഷകയെ ഇറാൻ വിട്ടയച്ചു
cancel

തെഹ്റാൻ: രണ്ടു വർഷത്തിലധികമായി ഇറാനിൽ തടവിലായിരുന്ന ബ്രിട്ടീഷ്-ആസ്ട്രേലിയൻ ഗവേഷകയെ വിട്ടയച്ചു. തായ്ലൻഡിൽ തടവിലായിരുന്ന തങ്ങളുടെ മൂന്നു പൗരന്മാർക്ക് പകരമായാണ് ഇവരെ വിട്ടയക്കുന്നതെന്ന് ഇറാൻ അറിയിച്ചു. ചാരപ്രവർത്തനം ആരോപിച്ച് ഇറാൻ ജയിലിലടച്ച മെൽബൺ വാഴ്സിറ്റിയിൽ മധ്യപൗരസ്ത്യ പഠന വിഭാഗം അധ്യാപികയായ ഡോ. കെയ്ലി മൂർ ഗിൽബർട്ട് ആണ് (33) മോചിതയായത്.

2018ൽ അക്കാദമിക സെമിനാറിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തെഹ്റാൻ വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പിടികൂടിയത്. ഇവിൻ ജയിലിലേക്ക് മാറ്റിയ ഇവരെ തെഹ്റാൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. കുറ്റം കെയ്ലി നിഷേധിച്ചിരുന്നു. 2012ലെ ബാങ്കോക് സ്ഫോടനക്കേസിൽ പ്രതികളായ രണ്ടുപേരും ഒരു വ്യാപാരിയുമാണ് തായ്ലൻഡ് മോചിപ്പിച്ച ഇറാൻ സ്വദേശികൾ. എന്നാൽ, തടവുകാരുടെ കൈമാറ്റമാണോ നടന്നതെന്ന് തായ്ലൻഡ് വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kylie Moore-Gilbert
News Summary - Kylie Moore-Gilbert: Lecturer released by Iran 'in prisoner swap'
Next Story