സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ച് ജപ്പാനും ആസ്ട്രേലിയയും
text_fieldsജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും
പെർത്: ഏഷ്യാ പസഫിക് മേഖലയിലെ ചൈനയുടെ സൈനിക സാന്നിധ്യം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ജപ്പാനും ആസ്ട്രേലിയയും സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ചു. രഹസ്യാന്വേഷണം പങ്കുവെക്കാനും സൈനിക സഹകരണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന യോഗത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. സംയുക്ത സൈനിക പരിശീലനം നടത്തുമെന്നും രഹസ്യാന്വേഷണ വിനിമയം വർധിപ്പിക്കുമെന്നും അൽബാനീസ് പറഞ്ഞു.
അടുത്ത ദശകത്തേക്കുള്ള സുരക്ഷ സഹകരണത്തിനുള്ള മാർഗരേഖയായി ഈ കരാർ വർത്തിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

