സ്നേഹചുംബനം മാരകമായി; കൊച്ചു കേലക്കിത് പുനർജന്മം
text_fieldsലണ്ടൻ: കുടുംബാംഗത്തിെൻറ സ്നേഹചുംബനം ഒന്നരവയസ്സുകാരിയെ എത്തിച്ചത് മരണത് തിെൻറ വക്കിൽ. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഡാർലിങ്ടൺ ടൗണിലെ ബ്രോഗൺ തോമസ്-ക ന്നർ മെരിറ്റ് ദമ്പതികളുടെ മകൾ കേല മെരിറ്റിനാണ് നിഷ്കളങ്കമായ ചുംബനം മൂലം നാലു നാൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലടിച്ചുകഴിയേണ്ടിവ ന്നത്.
വീട്ടിലെത്തിയ കുടുംബാംഗം നൽകിയ ചുംബനത്തിലൂടെ ‘ഹെർപിസ് സിംപ്ലക്സ്’ എന്ന മാരക വൈറസ് കൊച്ചു കേലയുടെ ശരീരത്തിലെത്തുകയായിരുന്നു. തുടർന്ന് ശരീരമാസകലം പർപ്പിൾ നിറത്തിലുള്ള കുമിളകൾ പൊങ്ങുന്ന ‘എക്സിമ ഹെർപെറ്റികം’ എന്ന രോഗം പ്രത്യക്ഷപ്പെട്ടു.
കഠിനവേദനയുള്ള കുമിളകൾക്ക് അസഹ്യമായ ചെറിച്ചിലുമുണ്ടാകും. കൂടാതെ, കടുത്ത പനിയും വിറയലും. വേദനമൂലം വാവിട്ടുകരഞ്ഞ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ അടുത്തുള്ള ‘ഡാർലിങ്ടൺ മെമ്മോറിയൽ ഹോസ്പിറ്റലി’ൽ എത്തി ചികിത്സ നൽകിയെങ്കിലും രോഗം മൂർച്ഛിച്ചു.
ശക്തിയേറിയ ആൻറിബയോട്ടിക്കുകളും തൊലിപ്പുറത്ത് പുരട്ടാനുള്ള ക്രീമുകളും നിഷ്ഫലമായതോടെയാണ് കുഞ്ഞിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി രോഗം കണ്ടെത്തിയത്. പെെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചതിനാലും രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ നൽകിയതിനാലുമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.