Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസങ്കരയിനം...

സങ്കരയിനം പന്നിയും കുരങ്ങുമായി ചൈന

text_fields
bookmark_border
സങ്കരയിനം പന്നിയും കുരങ്ങുമായി ചൈന
cancel
ബെയ്ജിങ്: ലോകത്താദ്യമായി പന്നിയുടെയും കുരങ്ങിെൻറയും സങ്കരയിനത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍. മൃഗങ്ങളിൽ മനുഷ്യ അവയവങ്ങൾ മാറ്റിവെക്കുന്ന പരീക്ഷണത്തിെൻറ മുന്നോടിയാണിത്. എന്നാൽ, ജനിച്ച് ഒരാഴ്ചക്കുള്ളിൽ ഈ കുഞ്ഞുങ്ങൾ ചത്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സങ്കരയിനമായി പിറന്ന രണ്ടു പന്നിക്കുഞ്ഞുങ്ങളിൽ ഹൃദയം, കരള്‍, തൊലി എന്നിവ കുരങ്ങിെൻറ ജനിതക ഘടനയിൽനിന്ന് ഉൽപാദിപ്പിക്കപ്പെട്ടതായിരുന്നെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ബെയ്ജിങ്ങിലെ സ്റ്റംസെല്‍ ആന്‍ഡ് റീപ്രൊഡക്ടിവ് ബയോളജി ലബോറട്ടി ഗവേഷകര്‍ അറിയിച്ചു.

താങ് ഹെയ് എന്ന ശാസ്ത്രജ്ഞെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണത്തിനു പിന്നിൽ. കൃത്രിമ അണ്ഡോൽപാദനം വഴി ജനിതക പരിഷ്‌കരണം വരുത്തിയ കുരങ്ങിെൻറ കോശങ്ങൾ 4000ത്തോളം പന്നി ഭ്രൂണങ്ങളിൽ കുത്തിവെച്ച് നിക്ഷേപിക്കുകയായിരുന്നു. 10 കുഞ്ഞുങ്ങളാണ് പിറന്നത്. അതിൽ രണ്ടെണ്ണം സങ്കരയിനവും.

കൂടുതൽ ആരോഗ്യമുള്ള മൃഗങ്ങളെ സൃഷ്ടിക്കാൻ പരീക്ഷണം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. പ്രോട്ടീൻ ആൻഡ് സെൽ എന്ന മാഗസിനിലാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആദ്യമായല്ല സങ്കരയിനം ജീവികളെ സൃഷ്ടിക്കുന്നത്. 2010ൽ കാലിഫോർണിയയിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പൂച്ചയുടെ പാൻക്രിയാസ് ഉള്ള ചുണ്ടെലികളെ സൃഷ്ടിച്ചിരുന്നു. 2017ൽ കാലിഫോർണിയയിലെ സാൽക് ഇൻസ്റ്റിറ്റ്യൂട്ടിൽ മനുഷ്യ-പന്നികോശങ്ങൾ സംയോജിപ്പിച്ച് ഭ്രൂണങ്ങൾ നിർമിച്ചിരുന്നെങ്കിലും പിന്നീട് നശിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pig and monkey hybrid
News Summary - pig and monkey hybrid
Next Story