ഹാഫിസ് സഇൗദിനെ പാകിസ്താൻ ഭീകരനായി പ്രഖ്യാപിച്ചു
text_fieldsഇസ്ലാമാബാദ്: അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ മുംബൈ ഭീകരാക്രമണക്കേസിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദിനെ പാകിസ്താൻ ഭീകരനായി പ്രഖ്യാപിച്ചു. സഇൗദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്വ, ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്ന ലശ്കറെ ത്വയ്യിബ, ഹർകത്തുൽ മുജാഹിദീൻ എന്നിവയടക്കം െഎക്യരാഷ്ട്രസഭ രക്ഷാസമിതി നിരോധിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും ഭീകരരായി പ്രഖ്യാപിച്ചാണ് പാക് പ്രസിഡൻറ് മഅ്മൂൻ ഹുസൈൻ ഒാർഡിനൻസിൽ ഒപ്പുവെച്ചത്. ഇത് പ്രാബല്യത്തിൽ വന്നതായും പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചതായും സർക്കാർ വ്യക്തമാക്കി.
1997ലെ ഭീകരവിരുദ്ധ നിയമത്തിലെ (എ.ടി.എ) 11 ബി, 11 ഇഇ വകുപ്പുകൾ ഭേദഗതി ചെയ്താണ് പാക് സർക്കാർ ഹാഫിസ് സഇൗദ് അടക്കമുള്ളവരെ ഭീകരരായി പ്രഖ്യാപിച്ചത്. ഇതിെൻറ മുന്നോടിയായി സുപ്രീംകോടതിയുടെ നിർദേശപ്രകാരം ജമാഅത്തുദ്ദഅ്വയുടെ ആസ്ഥാനത്തിനും മറ്റ് 26 ഒാഫിസുകൾക്കും മുന്നിൽ പ്രവർത്തകർ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പാക് പൊലീസ് തിങ്കളാഴ്ച എടുത്തുമാറ്റിയിരുന്നു. സുരക്ഷയുടെ പേരിൽ 10 വർഷം മുമ്പാണ് സംഘടന തങ്ങളുടെ ഒാഫിസുകൾക്കു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത്.
അന്താരാഷ്ട്ര സമൂഹത്തിൽനിന്നുള്ള കടുത്ത സമ്മർദത്തിനൊടുവിലാണ് ഹാഫിസ് സഇൗദ് അടക്കമുള്ളവരെ ഭീകരരായി പ്രഖ്യാപിക്കാൻ പാകിസ്താൻ നിർബന്ധിതമായത്. ഇതിന് തയാറായില്ലെങ്കിൽ ഞായറാഴ്ച പാരിസിൽ തുടങ്ങാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) യോഗത്തിൽ പാകിസ്താനെ കരിമ്പട്ടികയിൽപെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും ഇതിനായി സമ്മർദം ചെലുത്തിവരുകയായിരുന്നു. മുമ്പ് 2012 ഫെബ്രുവരി മുതൽ പാകിസ്താനെ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.