Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗീലാനിയുടെ മകനെ...

ഗീലാനിയുടെ മകനെ തട്ടിക്കൊണ്ട്പോയത് അല്‍സവാഹിരിയുടെ കുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍

text_fields
bookmark_border
ഗീലാനിയുടെ മകനെ തട്ടിക്കൊണ്ട്പോയത് അല്‍സവാഹിരിയുടെ കുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍
cancel

ഇസ് ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത് അല്‍ഖാഇദ മേധാവി അയ്മന്‍ അല്‍സവാഹിരിയുടെ കുടുംബത്തിലെ ഏതാനും വനിതാ അംഗങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്താനായിരുന്നെന്ന് വെളിപ്പെടുത്തല്‍.

അഫ്ഗാനിസ്താനില്‍ പാര്‍പ്പിച്ച അലി ഹൈദറിനെ അമേരിക്കന്‍ സേനയാണ് മോചിപ്പിച്ചത്. മോചിതനായ അലിയാണ് അല്‍ഖാഇദയുടെ ലക്ഷ്യം പുറത്തറിയിച്ചത്.  മുള്‍ത്താനില്‍ 2013  മേയ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കുശേഷമാണ് സായുധരായ നാല് തീവ്രവാദികള്‍ അലിയെ റാഞ്ചിയത്. സൈലാബാദിലേക്ക് തട്ടിക്കൊണ്ടുപോയ അലിയെ അവിടെ രണ്ടു മാസം പാര്‍പ്പിച്ചു. പിന്നീട് വടക്കന്‍ വസീറിസ്താനിലേക്ക് കടത്തുകയായിരുന്നു. മൂന്നു  വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ സേന ഇയാളെ കണ്ടത്തെിയത്. അല്‍ഖാഇദ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. ശാരീരികപീഡനമൊന്നും അവരുടെ തടവില്‍ നേരിടേണ്ടിവന്നില്ളെങ്കിലും മാനസികപീഡനം ഉണ്ടായതായി അലി ബി.ബി.സി ഉര്‍ദുവിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ali Haider Gilani
Next Story