Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവധശിക്ഷ: 16പേരുടെ ഹരജി...

വധശിക്ഷ: 16പേരുടെ ഹരജി പാക് സുപ്രീം കോടതി തള്ളി

text_fields
bookmark_border
വധശിക്ഷ: 16പേരുടെ ഹരജി പാക് സുപ്രീം കോടതി തള്ളി
cancel

ഇസ് ലാമാബാദ്: പെഷാവര്‍ സ്കൂള്‍ ആക്രമണക്കേസിലെ പ്രതികളടക്കം 16 തീവ്രവാദികളുടെ ഹരജി പാക് സുപ്രീം കോടതി തള്ളി. പ്രത്യേക സൈനിക കോടതി വധശിക്ഷ വിധിച്ചവരുടെ ഹരജിയാണ് ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി തലവനായ അഞ്ചംഗ ബെഞ്ച് തള്ളിയത്. സൈനിക കോടതിയില്‍ വിചാരണ ചെയ്യപ്പെട്ട കേസിന്‍െറ നിയമസാധുത ഉന്നത കോടതി ആദ്യമായാണ് അംഗീകരിക്കുന്നത്. ജൂണ്‍ 20ന് കേസില്‍ വിധിന്യായം മാറ്റിവെച്ച
തായിരുന്നു.

റാവല്‍പിണ്ടിയിലെ പരാഡെ ലൈന്‍ ബില്‍ഡിങ് ബോംബാക്രമണം, ബന്നു ജയില്‍ച്ചാട്ടം, സൈനിക സംഘങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയിലെ പ്രതികളും ഹരജി തള്ളിയവരിലുണ്ട്. പെഷാവര്‍ സ്കൂള്‍ ആക്രമണത്തിന് ശേഷം വേഗത്തിലുള്ള വിചാരണക്കായി സ്ഥാപിച്ച പ്രത്യേക സൈനിക കോടതിയിലാണ് ഇവരുടെ വിചാരണ നടന്നിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകമറിഞ്ഞിരുന്നില്ല. സൈനിക മേധാവി റഹീല്‍ ശരീഫ് അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അസ്മ ജഹാംഗീര്‍ പ്രതികളെ വീണ്ടും വിചാരണ നടത്താന്‍ ജൂണ്‍ 20ന് കുറ്റാരോപിതരുടെ കൗണ്‍സിലിന് വേണ്ടി ആവശ്യപ്പെട്ടിരുന്നു.

ഹരജിക്കാര്‍ക്ക് തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സൈനിക കോടതി നിഷേധിച്ചെന്നോ നടപടിക്രമം പാലിച്ചില്ളെന്നോ തെളിയിക്കാനായില്ളെന്ന് 182 പേജുള്ള വിധിന്യായത്തില്‍ സുപ്രീംകോടതി പറഞ്ഞു. ശിക്ഷാനടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന അഭിഭാഷകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കോടതിവിധി കനത്ത തിരിച്ചടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story