Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് പ്രസിഡന്‍റ്...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വോട്ട് ചെയ്തുതുടങ്ങി

text_fields
bookmark_border
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വോട്ട് ചെയ്തുതുടങ്ങി
cancel

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ അവസാന ഘട്ടമായ ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. ഒൗദ്യോഗിക നടപടിക്രമം എന്നതിനപ്പുറം മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാത്ത ഈ ഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപ് തന്നെ മുന്നേറ്റമുണ്ടാക്കും. യു.എസിലെ വിവിധ കോണുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളോട് ട്രംപിനെതിരെ വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ മാറ്റം രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ആകെ 538 അംഗങ്ങളാണ് സംസ്ഥാന കേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി വോട്ട് രേഖപ്പെടുത്തുന്നത്.

നേരത്തേ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരാണ് ഇലക്ടേഴ്സ്. വ്യത്യസ്ത പാര്‍ട്ടികളുടെ നേതാക്കളും പ്രമുഖരും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബില്‍ ക്ളിന്‍റന്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഇലക്ടറാണ്. യു.എസ് കോണ്‍ഗ്രസിലെ സെനറ്റര്‍മാരുടെയും പ്രതിനിധികളുടെയും എണ്ണത്തിനനുസരിച്ചാണ് ഓരോ സംസ്ഥാനത്തിനും ഇലക്ടര്‍മാരുണ്ടാകുക. തിങ്കളാഴ്ച ആരംഭിച്ച വോട്ടെടുപ്പില്‍ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമാണ് വോട്ട് ചെയ്യുക.

ഇലക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിക്കുതന്നെ വോട്ടുചെയ്യണമെന്ന് ഈ ഘട്ടത്തില്‍ നിര്‍ബന്ധമില്ല.
ഭരണഘടനയിലും യു.എസ് ഫെഡറല്‍ നിയമത്തിലും ഇത്തരത്തില്‍ നിര്‍ദേശമൊന്നുമില്ല. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ വോട്ടിന് അനുകൂലമായി ഇലക്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് നിയമമുണ്ട്. ജനുവരി ആറിനാണ് വോട്ടെണ്ണല്‍ നടക്കുക. നിലവിലെ വൈസ് പ്രസിഡന്‍റാവും വോട്ടെണ്ണലിന് നേതൃത്വം നല്‍കുക. 270 വോട്ട് നേടിയയാളെ വിജയിയായി അന്നുതന്നെ പ്രഖ്യാപിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - america
Next Story