താൻസനിയയിൽ ബോട്ടപകടം: നൂറിലേറെ മരണം
text_fieldsഡോഡോമ: കിഴക്കൻ ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിൽ കടത്ത്ബോട്ട് മുങ്ങി നൂറിലേറെ പേർ മരിച്ചു. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
യുഗാണ്ട, താൻസനിയ, കെനിയ രാജ്യങ്ങളിലായാണ് ഇൗ തടാകം. താൻസനിയൻ അതിർത്തിയിലാണ് അപകടം നടന്നത്. ബോട്ടിൽ കുട്ടികളടക്കം 300 ലേറെ പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 37 പേരെ രക്ഷപ്പെടുത്തി.
കൂടുതൽ പേരെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉകാര ദ്വീപിനടുത്ത് സ്ഥിതിചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണിത്. നൂറുപേരെ മാത്രം കയറ്റാൻശേഷിയുള്ള ബോട്ടിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ആളുകളെ കുത്തിനിറച്ച് ബോട്ട് വിക്ടോറിയ തടാകത്തിൽ അപകടപ്പെടുന്നത് ഇതാദ്യമല്ല. 1996ൽ ഉണ്ടായ ബോട്ടപകടത്തിൽ 500ലേറെ ആളുകളാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.