കുഞ്ഞുങ്ങളുടെ സ്വഭാവത്തിന്റെ ഉത്തരവാദിത്തം ആർക്ക്?

അഖീല വി.എസ്. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
കുട്ടിയുടെ വളർച്ചയിൽ അച്ഛന്റെ സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ട്
അമ്മയുടെ സ്‌നേഹത്തോടൊപ്പം, അച്ഛൻ നൽകുന്ന ആത്മവിശ്വാസവും സുരക്ഷിതത്വവും സ്നേഹവും കുട്ടിയുടെ സ്വഭാവം പാകപ്പെടുന്നതിൽ നിർണായകമാണ്
കുഞ്ഞിന്റെ വളർച്ചയുടെ തുടക്കത്തിൽ അമ്മയുടെ പങ്ക് തീർച്ചയായും വലുതാണ്. എന്നാല്‍, അച്ഛൻ നടത്തുന്ന ഇടപെടലുകൾ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് പ്രധാനമാണ്
കുട്ടിയോടൊപ്പം കളിക്കുമ്പോഴും, സംസാരിക്കുമ്പോഴും, അച്ഛൻ നൽകുന്ന ശ്രദ്ധ, സ്‌നേഹം എന്നിവ കുഞ്ഞിന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു
ചെറുതായി തോന്നുന്ന ചില കാര്യങ്ങൾ -കഥപറയൽ, ഒപ്പം ഇരുന്ന്‌ ഭക്ഷണം കഴിക്കൽ, സംശയങ്ങൾക്ക് ശ്രദ്ധകൊടുക്കൽ, തമാശ പങ്കുവെക്കൽ ഇവയൊക്കെയാണ് കുട്ടിയുടെ മനസ്സിൽ ആത്മാർഥമായ ബന്ധം വളർത്തുന്നത്
സ്നേഹം പുറത്തു കാണിക്കാത്ത അച്ഛൻ എന്ന സങ്കല്പം ഇന്നത്തെ തലമുറയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു കൂടി ഓർക്കണം
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore