02/11/2025

എസ്.ഐ.ആർ; വോട്ടർമാർക്കായി തയാറാക്കിയ ഗൈഡ്

google
രണ്ടു നാൾ കഴിഞ്ഞാൽ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്.ഐ. ആർ നടപടികൾക്ക് തുടക്കമാവുകയാണ്. വോട്ടർമാർക്കായി തയാറാക്കിയ ഗൈഡ്
ആദ്യം നോക്കേണ്ടത് 2002ലെ വോട്ടർ പട്ടിക
https://www.ceo.kerala.gov.in/electoral-roll-sir-2002 എന്ന ലിങ്കിൽ കയറി അതിൽ നിങ്ങളുടെയും കുടുംബത്തിന്‍റെയും വോട്ട് ഉണ്ടോ എന്ന് നോക്കുക. 2002ൽ തങ്ങളുടെ വോട്ട് ഏത് നിയമസഭാ മണ്ഡലത്തിലാണോ അതിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
ബി.എൽ.ഒയെ കണ്ടെത്തി നേരിൽ ബന്ധപ്പെടുക
2002ലെ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും ഇല്ലെങ്കിലും നിലവിൽ താമസിക്കുന്ന പരിധിയിലെ ബൂത്ത് തല ഓഫിസറെ ( ബി.എൽ.ഒ) ബന്ധപ്പെടണം. https://www.ceo.kerala.gov.in/blo ലിങ്കിൽ ബി.എൽ.ഒമാരുടെ വിവരം ലഭിക്കും
ബി.എൽ.ഒയുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം വാങ്ങി പൂരിപ്പിച്ച് നൽകുക
എസ്.ഐ.ആറിലെ പ്രധാന നടപടിയാണിത്. നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് സമയ പരിധി. https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്ന് നവംബർ 4 മുതൽ ഡൗൺലോഡ് ചെയ്യാം
2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ ചെയ്യേണ്ടത്
ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട 12 രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പും എന്യൂമറേഷൻ ഫോമിനൊപ്പം നൽകണം
ബി.എൽ.ഒ അപ് ലോഡ് ചെയ്തത് ഇ.ആർ.ഒ വോട്ടർ പട്ടികയിലാക്കും
ബി.എൽ.ഒമാർ അപ് ലോഡ് ചെയ്ത അപേക്ഷകൾ വോട്ടർ പട്ടികയിലാക്കുന്ന ഉത്തരവാദിത്തം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമതലയുള്ള ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) നിർവഹിക്കും
ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക നോക്കണം
ബി.എൽ.ഒമാർ അംഗീകാരം നൽകിയ വോട്ടർമാരെ ഉൾപ്പെടുത്തി ഡിസംബർ ഒമ്പതിന് ചൊവ്വാഴ്ച കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതിൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ വോട്ടറും ഉറപ്പുവരുത്തണം
പരാതികളും ആക്ഷേപങ്ങളും ജനുവരി 8 വരെ
ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെയാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിനെതിരായ പരാതികളും വ്യാജമായി കൂട്ടിച്ചേർത്തതിനെതിരായ ആക്ഷേപങ്ങളും സമർപ്പിക്കേണ്ടത്
പരാതികളിൽ നോട്ടീസും ഹിയറിങ്ങും പരിശോധനയും
പരാതികളിലും ആക്ഷേപങ്ങളിലും ഡിസംബർ 9 മുതൽ 2026 ജനുവരി 31 വരെ ഇ.ആർ.ഒ നോട്ടീസ് അയക്കും. തുടർന്ന് ഹിയറിങ് നടത്തി രേഖകൾ പരിശോധിച്ച് ഇ.ആർ.ഒ തീരുമാനമെടുക്കും. അന്തിമ വോട്ടർ പട്ടിക തയാറാക്കാൻ ഫെബ്രുവരി മൂന്നിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും
ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക
എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കി കേരളത്തിന്റെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അതിൽനിന്ന് പുറത്തായവർ എന്നന്നേക്കുമായി വോട്ടവകാശമില്ലാത്തവരാകും
അവസാന അപ്പീലിന് രണ്ട് അവസരങ്ങൾ
അന്തിമ പട്ടികക്കുമേലുള്ള അപ്പീലുമായി ഇ.ആർ.ഒയെ സമീപിക്കണം. ഇ.ആർ.ഒയുടെ തീരുമാനത്തിനെതിരായ അപ്പീൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കാണ് നൽകേണ്ടത്. രണ്ട് അപ്പീലും തള്ളിയാൽ വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനുള്ള വഴിയടയും
Explore