സ്കൂൾ - കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്

പാരാമിക്സോ ഇനത്തിൽപ്പെട്ട ആർ.എൻ.എ വൈറസാണ് മുണ്ടിവീക്കത്തിന് കാരണം
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ മൂന്നാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും
പനി, തൊണ്ടവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്‌മ, ഭക്ഷണം ചവക്കുമ്പോൾ വേദന എന്നിവ പ്രാരംഭ ലക്ഷണങ്ങൾ
ചെവിക്കു മുന്നിലുള്ള പരോട്ടിട് എന്ന ഉമിനീർ ഗ്രന്ഥിയുടെ വീക്കവും വേദനയും പ്രാധാന ലക്ഷണം
സാധാരണ ഒരാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കും
മുണ്ടിനീരിന് പ്രത്യേക മരുന്ന് ആവശ്യമില്ല. ധാരാളം വെള്ളം കുടിക്കണം, വിശ്രമം അനിവാര്യം
കൗമാരക്കാരിൽ ഗുരുതര പ്രത്യാഘാതങ്ങൾ വരുത്താൻ സാധ്യതയുണ്ട്. വന്ധ്യതക്കുവരെ കാരണമായേക്കാം.