December 29, 2024

എം.ടിയുടെ മമ്മൂട്ടി; മമ്മൂട്ടിയുടെ എം.ടി

എം.ടിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു.
അതിനായി ആ ചെറുപ്പക്കാരൻ എം.ടിക്കടുത്തെത്തി. തന്‍റെ മുന്നിലിരിക്കുന്ന യുവാവിന്‍റെ ഉള്ളിലെ അഭിനയമോഹവും നടനപ്രതിഭയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ എം.ടി തന്‍റെ അടുത്ത സിനിമകളിലേക്ക് അവസരം നൽകുന്നു.
അവിടെ പിറക്കുകയായിരുന്നു മമ്മൂട്ടി എന്ന മഹാ നടൻ. അതിനുമുമ്പേ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും എം.ടി കഥയും തിരക്കഥയും രചിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിക്കുന്നത്.
പിന്നീടിങ്ങോട്ട് വടക്കൻ വീരഗാഥയിലെ ചന്തുവും സുകൃതത്തിലെ രവിശങ്കറും കേരളവർമ പഴശ്ശിരാജയിലെ ടൈറ്റിൽ റോളും അടിയൊഴുക്കുകളിലെ കരുണനുമുൾപ്പെടെ നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടിയെന്ന അഭിനേതാവിനെ മാത്രം മനസ്സിൽ കണ്ട് എം.ടിയുടെ പേനകളിലൂടെ പിറവി കൊണ്ടു.
ആ കഥാപാത്രങ്ങളുടെ സ്രഷ്ടാവിനോട് അങ്ങേയറ്റം കൂറു പുലർത്തി മമ്മൂട്ടി തന്‍റെ നടനവൈഭവം പൂർണമായും പുറത്തെടുത്ത് ചന്തുവും രവിശങ്കറുമെല്ലാമായി ജീവിച്ചു.
തൃഷ്ണ, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയേ, മിഥ്യ, അക്ഷരങ്ങൾ, ഇടനിലങ്ങൾ, കൊച്ചു തെമ്മാടി എന്നിങ്ങനെ ഒരുപിടി മമ്മൂട്ടി ചിത്രങ്ങളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടിയായിരുന്നു.
ഒടുവിൽ മനോരഥങ്ങൾ ആന്തോളജി സീരീസിലെ കഥാകാരന്‍റെ ആത്മകഥാംശമുള്ള കടുഗണ്ണാവ; ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിൽ പി.കെ വേണുഗോപാൽ എന്ന നായകകഥാപാത്രമായും അദ്ദേഹം എം.ടിക്കു വേണ്ടി വെള്ളിത്തിരയിലെത്തി.
ആരാണെന്നോ എന്താണെന്നോ വിശദീകരിക്കാനാവാത്ത ഒരാത്മബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് മമ്മൂട്ടി പറയുന്നു.
Explore