2024 ജനുവരി രണ്ടിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു. ഒക്ടോബർ 31ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായി വർധിച്ചു.

2019ൽ ഒരു ട്രോയ് ഔൺസിന് (31.103ഗ്രാം) 1300 ഡോളറിൽനിന്ന് 2076 വരെ ഉയർന്ന വില നാലഞ്ച് വർഷമായി 1700- 2000 ഡോളറിൽനിന്ന് കാര്യമായി ഉയരാതെ നിലനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ ഒറ്റ വർഷം 2050 ഡോളറിൽനിന്ന് 2790 ഡോളർ വരെ ഉയർന്നു
ഡോളറിന് 83.25 രൂപ എന്ന നിലയിൽനിന്ന് 85ലേക്ക് രൂപയുടെ മൂല്യം ദുർബലമായതും സ്വർണവില ഉയരാൻ കാരണമായി.
കേന്ദ്ര സർക്കാർ സ്വർണത്തിന്‍റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറാക്കി കുറച്ചത് വിലയിൽ ഒമ്പതു ശതമാനത്തോളം കുറവ് വരുത്തി.
അമേരിക്ക പലിശനിരക്ക് കുറക്കുമെന്ന പ്രതീക്ഷ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ ഇസ്രായേൽ-ഹമാസ്, റഷ്യ-ഉക്രൈൻ യുദ്ധവും മറ്റ് അന്തർദേശീയ സംഘർഷങ്ങളും ഉയർന്ന വില നിക്ഷേപകരിൽ ഉണർത്തിയ ശുഭാപ്തി വിശ്വാസത്തിൽനിന്നുള്ള ഡിമാൻഡ് എന്നിവ വില ഉയരാനുള്ള കാരണങ്ങളാണ്
അമേരിക്കയിലെ ഭരണമാറ്റം, യു.എസിൽ പലിശനിരക്ക് കുറക്കുമെന്ന പ്രതീക്ഷ, അന്തർദേശീയ സംഘർഷങ്ങളിൽ അയവ്, ട്രംപ്, ഇലോൺ മസ്ക് അടക്കമുള്ള ടീം നിലവിൽ ഉയർന്ന കടത്തിൽ പോകുന്ന യു.എസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കാനുള്ള സാധ്യത എന്നീ ഘടകങ്ങൾ പരിഗണിച്ചാൽ അന്താരാഷ്ട്ര വില 2200-2300 ഡോളറിലേക്ക് ശക്തമായ തിരുത്തൽ സംഭവിക്കാം
അന്തർദേശീയ സംഘർഷങ്ങൾ വർധിക്കുകയും യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറക്കുകയും ചെയ്താൽ വില 2900-3000 ഡോളറിലേക്ക് മുന്നേറാം.
Explore