Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകുടിയേറ്റക്കാരനായി...

കുടിയേറ്റക്കാരനായി എത്തി, ഇപ്പോൾ ബാഴ്സലോണയുടെ വണ്ടർ കിഡ്

text_fields
bookmark_border
കുടിയേറ്റക്കാരനായി എത്തി, ഇപ്പോൾ ബാഴ്സലോണയുടെ വണ്ടർ കിഡ്
cancel
ശനിയാഴ്ച രാത്രിയിൽ വലൻസിയക്കെതിരായ കളിയുടെ 60ാം മിനിറ്റിൽ അൻസുമാനെ ഫാതിയെന്ന 16 കാരൻ കളംവിടുേമ്പാൾ അത്യാദരവോടെ എഴുന്നേറ്റുനിന്ന് കൈയടിച്ച നൂകാംപ് ഗാലറിയില െ ഇരിപ്പിടങ്ങളിലൊന്നിൽ മുഖംപൊത്തിക്കരയുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. 10 വർഷം മ ുമ്പ് മക്കളുടെ ഒട്ടിയ വയറിെൻറ നിലവിളി മാറ്റാൻ ഭിക്ഷ യാചിച്ച മണ്ണിൽ തെൻറ മകൻ ആദ രിക്കപ്പെടുന്നത് കണ്ണുനിറയെ കാണുന്ന ബോറി ഫാതിയെന്ന പിതാവായിരുന്നു അത്. ദേശമില്ലാത്തവനായി കുടിയേറിയ മണ്ണിൽ മകൻ വളർന്ന് താരമായപ്പോൾ, പൗരത്വവുമായി പിന്നാലെ നടക്കുന്ന രാജ്യത്തെയും ആ പിതാവ് കാണുന്നു. സ്പെയിനിലും ലോക ഫുട്ബാളിലും വണ്ടർ കിഡായി മാറിയിരിക്കുന്നു ബാഴ്സലോണ താരമായ അൻസു ഫാതി. കഴിഞ്ഞ ദിവസങ്ങളിൽ ഇൻറർനെറ്റ് ലോകം പരതിയതും അവെൻറ വിശേഷങ്ങൾ. നിറഞ്ഞുകവിഞ്ഞ നൂകാംപ് മുമ്പാകെ സ്കൂൾ കുട്ടിയുടെ കൗതുകവുമായി കൈകൾ മലർത്തി ഗോൾ നേട്ടം ആഘോഷിക്കുന്ന പൊടിമീശക്കാരനാണ് കാൽപന്ത് ലോകത്തിെൻറ താരം.

ദേശമില്ലാത്തവനെ തേടി
ആഭ്യന്തര കലാപത്തിൽ തകർന്ന്, പട്ടിണിയും പരിവട്ടവുമായ ഗിനിയയിൽ 2002ലായിരുന്നു അൻസു ഫാതിയുടെ ജനനം. ഫുട്ബാളറാവാൻ ഇഷ്ടപ്പെട്ട ബോറി ഫാബിയുടെ മക്കളിൽ രണ്ടാമനായിരുന്നു അൻസു. അവന് ഒരു വയസ്സാവുേമ്പാഴേക്കും രാജ്യം പട്ടാളഭരണത്തിനു കീഴിലായി. തൊട്ടുപിന്നാലെ നല്ല ജോലി തേടി ബോറി കുടുംബസമേതം പോർചുഗലിലേക്ക് കൂടിയേറി. ഫുട്ബാൾ കരിയർ പച്ചപിടിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ചെറുകിട ക്ലബുകളിൽ ആ കരിയർ ഒതുങ്ങി. കുടുംബം പട്ടിണിയിലായ നാളുകൾ. ഇതിനിടെയാണ് സ്പെയിനിലെ സെവിയ്യയിൽ കുടിയേറ്റക്കാർക്ക് ജോലി ലഭിക്കുമെന്ന വാർത്ത കേൾക്കുന്നത്. കുടുംബത്തെ പോർചുഗലിൽ നിർത്തി ബോറി വലൻസിയയിലെത്തി. പക്ഷേ, കടുത്ത ദുരിതമായിരുന്നു കാത്തിരുന്നത്. പട്ടിണിയുടെ കാലമായി. ഭിക്ഷയാചിച്ചായിരുന്നു വയറിെൻറ നിലവിളി മാറ്റിയത്.

അതിനിടെ, ഒരു ദിനം ജീവിതം മാറിമറിഞ്ഞു. മറിനലെഡ മേയറുടെ അരികിൽ ഭിക്ഷ തേടിയെത്തിയ ബോറിയെ അദ്ദേഹം തെൻറ ഡ്രൈവറായി നിയമിച്ചു. പിന്നെ, എല്ലാം പെെട്ടന്നായിരുന്നു. മേയറുടെ വിശ്വാസം പിടിച്ചുപറ്റിയ ബോറിക്ക് കുടുംബത്തെ സ്പെയിനിലെത്തിക്കാൻ അദ്ദേഹം അനുമതി നൽകി. അങ്ങനെ അൻസുവും സഹോദരങ്ങളും വലൻസിയയിലെത്തി. അൻസുവിന് ആറുവയസ്സായിരുന്നു പ്രായം. തനിക്ക് സാക്ഷാത്കരിക്കാനാവാതെ പോയ പ്രഫഷനൽ ഫുട്ബാളർ എന്ന സ്വപ്നം ബോറി മക്കളിലൂടെ കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡിലെത്തിയ 2009 കാലമായിരുന്നു അത്. അൻസുവും സഹോദരങ്ങളും ക്രിസ്റ്റ്യാനോയുടെ ഇഷ്ടക്കാരായി. ഇതിനിടെയാണ് മൂത്ത സഹോദരൻ ബാരിമ ഫാതി സെവിയ്യയുടെ ട്രയൽസ് പാസാവുന്നത്.

ചേട്ടെൻറ വഴിയെ അൻസുവും ട്രയൽസിന് പോയിത്തുടങ്ങി. അങ്ങനെ പ്രദേശത്തെ മറ്റൊരു ലോക്കൽ ക്ലബ് ഹരീറ അവനെ ടീമിലെടുത്തു. അവിടത്തെ ഒരു വർഷംകൊണ്ട് അൻസുവിനെ സെവിയ്യ സ്വന്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ, ഇരുവരെയും തേടി റയലും ബാഴ്സയുമെത്തി. പക്ഷേ, ഒന്നുമില്ലാത്തപ്പോൾ തങ്ങളെ സഹായിച്ച സെവിയ്യക്കൊപ്പം മക്കളെ നിർത്താനായിരുന്നു രക്ഷിതാക്കളുടെ തീരുമാനം. ഇടക്കാലത്ത് നിയമപ്രശ്നംമൂലം ഒരു സീസൺ സെവിയ്യക്ക് കളിക്കാനാവാതെ വന്നതോടെ 2012ൽ ബാഴ്സ അക്കാദമിയായ ലാ മാസിയ അൻസുവിനെ സ്വന്തമാക്കി. അപ്പോൾ പ്രായം ഒമ്പത്. പിന്നെ കണ്ടതൊരു ചരിത്രമായിരുന്നു. യൂത്ത് ക്ലബിൽ തിളങ്ങിയവൻ ഇപ്പോഴിതാ 16ാം വയസ്സിൽ സീനിയർ ടീമിെൻറ സൂപ്പർതാരവും ഒരുപിടി റെക്കോഡുകളുടെ ഉടമയും.

മൂന്നാഴ്ച മുമ്പായിരുന്നു സീനിയർ അരങ്ങേറ്റം. റയൽ െബറ്റിസിനെതിരെ ആഗസ്റ്റ് 26ന് പകരക്കാരനായിറങ്ങി. 31ന് ഒസാസുനക്കെതിരായ രണ്ടാം മത്സരത്തിൽ ഗോളടിച്ച് ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനായി മാറി. ശനിയാഴ്ച കാറ്റലോണിയൻ കുപ്പായത്തിലെ മൂന്നാം അങ്കം മാത്രമായിരുന്നു. അതാവെട്ട െപ്ലയിങ് ഇലവനിൽ ഇടംനേടി ചരിത്രം കുറിച്ചുമായി.

സ്പെയിനും പോർചുഗലും പിന്നാലെ
ദേശമില്ലാതെ അലഞ്ഞവന് പൗരത്വം വാഗ്ദാനം ചെയ്ത് പിന്നാലെ നടക്കുകയാണ് ഇപ്പോൾ സ്പെയിനും പോർചുഗലും. കൗമാരപ്രതിഭയുടെ വിസ്മയ പ്രകടനം കണ്ട് അന്തംവിട്ട ഇരു രാജ്യങ്ങൾക്കും അവൻ തങ്ങളുടെ ദേശീയ ടീമിെൻറ ഭാഗമാവണമെന്ന് ആഗ്രഹം. അഭയം തേടിയ രാജ്യമെന്ന നിലയിൽ സ്പെയിനിനും ഗിനിയ തങ്ങളുടെ കോളനിരാജ്യമെന്ന നിലയിൽ പോർചുഗലിനും അൻസു ഫാതിയെ അവകാശപ്പെടാം. എന്നാൽ, ഏതു വേണമെന്ന് അവൻതന്നെ തീരുമാനിക്കെട്ടയെന്നാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ നിലപാട്. ഫാതി സമ്മതം മൂളിയാൽ അടുത്ത മാസം നടക്കുന്ന അണ്ടർ 17 ലോകകപ്പിനുള്ള ടീമിൽ അവനുണ്ടാവുമെന്ന് കോച്ച് റോബർട് മോറിനോ പറയുന്നു. മാതൃരാജ്യമെന്ന നിലയിൽ ഗിനിയയും തിരഞ്ഞെടുക്കാമെങ്കിലും ഫാതി സ്പെയിനിൽതന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാഴ്ച; നാല് റെക്കോഡുകൾ
ഒസാസുനക്കെതിരെ ഗോൾ നേടിയ ബാഴ്സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി (16 വയസ്സും 304 ദിവസവും).
വലൻസിയക്കെതിരായ മത്സരത്തിലൂടെ െപ്ലയിങ് ഇലവനിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാഴ്സ താരമായി.
ഏഴ് മിനിറ്റിനുള്ളിൽ മറ്റൊരു റെക്കോഡ് കൂടി. ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും കുറിക്കുന്ന ലാ ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
രണ്ടാം മിനിറ്റിലെ ഗോളിലൂടെ നൂകാംപിലെ കുട്ടി സ്കോററായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fc BarcalonaAnsu Fati
News Summary - Ansu Fati
Next Story