Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘അവരും...

‘അവരും മനുഷ്യരാണെന്നത് ചിലപ്പോൾ മറന്നുപോകുന്നു’

text_fields
bookmark_border
‘അവരും മനുഷ്യരാണെന്നത് ചിലപ്പോൾ മറന്നുപോകുന്നു’
cancel
ലണ്ടൻ: ഒട്ടും മോശമല്ലാതെ കളിക്കുകയും എതിർ ഗോൾമുഖത്ത് നിരന്തരം അപകടം വിതക്കുക യും ചെയ്തിട്ടും ചാമ്പ്യൻ ടീമിന് എന്തുപറ്റി? പുതുതായി സീസണിൽ കയറിപ്പറ്റിയ നോർവിച ്ച് സിറ്റിയെന്ന പരൽമീനുകൾക്കു മുന്നിൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി 3-2ന് വീണപ ്പോൾ ആരാധകർക്ക് ആധി മറ്റൊന്നുമായിരുന്നില്ല.

18ാം മിനിറ്റിൽ ആദ്യം ഗോളടിച്ച് മുന്നിൽ കയറിയ ഡാനിയൽ ഫാർകിെൻറ കുട്ടികൾ ആക്രമണവും പ്രതിരോധവും മനോഹരമായി വിളക്കിച്ചേർത്തായിരുന്നു സിറ്റിക്കെതിരെ പട നയിച്ചത്. കോർണറിൽ തലവെച്ച് കെന്നി മക്ലീൻ നോർവിച്ച് സിറ്റിയെ മുന്നിലെത്തിച്ച് 10 മിനിറ്റിനികം ടോഡ് കാൻറ്വെല്ലിലൂടെ ലീഡ് ഉയർന്നു. അഗ്യൂറോ സിറ്റിക്ക് ഒരു ഗോളിെൻറ ആശ്വാസം നൽകിയെങ്കിലും നോർവിച്ച് അഞ്ചുമിനിറ്റിനകം പിന്നെയും ഗോളടിച്ചു. 50 മിനിറ്റിൽ സ്കോർ 3-1.

വിങ്ങിൽ ഒരു വശത്ത് സ്റ്റെർലിങ്ങും മറുവശത്ത് മെഹ്റസും ആഞ്ഞു ശ്രമിച്ചെങ്കിലും നോർവിച്ച് പ്രതിരോധത്തിെൻറ കെട്ടുപൊട്ടിക്കാൻ 88ാം മിനിറ്റുവരെ വേണ്ടിവന്നു. റോഡ്രിഗോയിലൂടെ ഒരു ഗോൾ പിറന്നെങ്കിലും തോൽവി ഒഴിവാക്കാനോ മുന്നിലുള്ള ലിവർപൂളുമായി അഞ്ച് പോയൻറിെൻറ അകലം കുറക്കാനോ സിറ്റിക്കായില്ല. സീസൺ തുടങ്ങിയതേയുള്ളൂവെന്നും പരാജയം പാഠമാക്കുമെന്നുമായിരുന്നു കളിയെ കുറിച്ച് കോച്ച് ഗാർഡിയോളയുടെ ആദ്യ വാക്കുകൾ.

സെപ്റ്റംബറിൽ ലിവർപൂൾ ചാമ്പ്യൻമാരായെന്നും ഇനി സിറ്റിയുടെ തിരിച്ചുവരവാകുമെന്നും ആരാധകരുടെ രോഷത്തോട് അദ്ദേഹം പ്രതികരിച്ചു. നോർവിച്ചിന് നന്ദി പറയാൻ പിശുക്കാതിരുന്ന ഗാർഡിയോള ‘അവരും മനുഷ്യരാണെന്നത് ചിലപ്പോൾ നാം മറന്നുപോയെന്നും’ പറഞ്ഞു. ഒമ്പതു മാസത്തിനിടെ സിറ്റിക്ക് ലീഗിലെ ആദ്യ തോൽവിയായിരുന്നു ഇന്നലത്തേത്. ലിവർപൂളാകെട്ട, മാരക ഫോമുമായി കളിച്ച അഞ്ചും ജയിച്ച് 15 പോയൻറുമായി കിരീട പോരാട്ടം ഇപ്പോഴേ കനപ്പിച്ചുകഴിഞ്ഞു.

എവർട്ടണിന് തോൽവി; ആഴ്സനലിന് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ആഴ്സനലിനെ ഒപ്പംപിടിച്ച് വാട്ഫോഡ്. ആദ്യ പകുതിയിൽ ഒബാമയാങ് നേടിയ ഇരട്ട ഗോളുകൾക്കു മുന്നിലെത്തിയ ആഴ്സനലിനെ രണ്ടാം പകുതിയിൽ തുടർച്ചയായ ഗോളുകളുമായാണ് പോയൻറ് നിലയിൽ ഏറ്റവും പിറകിലുള്ള വാട്ഫോഡ് സമനിലയിൽ പിടിച്ചത്. ക്ലവർലിയും പെരേരയുമാണ് വാട്ഫോർഡിനായി സ്കോർ ചെയ്തത്.

നേരേത്ത എ.എഫ്.സി ബേൺമൗത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എവർടണിനെ തോൽപിച്ചു. ബേൺമൗത്തിനായി വിൽസൺ ഡബ്ളടിച്ചപ്പോൾ ഫ്രേസർ മൂന്നാം ഗോൾ കുറിച്ചു. എവർടണിെൻറ ആശ്വാസഗോൾ കാൽവെർട്ട് ലെവിെൻറ വകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citynorwich city
News Summary - manchester city vs norwich city
Next Story