കീഴടങ്ങാതെ സ്പെയിനും പോർച്ചുഗലും; തുല്യശക്തികൾക്ക് ആവേശ സമനില
text_fieldsസോച്ചി:90 മിനുട്ട് വരെ ആവേശം നിറഞ്ഞു നിന്ന സ്പെയിൻ-പോർച്ചുഗൽ മൽസരം സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി. പെനാൽട്ടി ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നേറ്റം തുടങ്ങിയത്. നാലാം മിനിട്ടിൽ റോണോൾഡോയെ നാച്ചോ ബോക്സിൽ വീഴ്ത്തിയതിനാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്. കിക്കെടുത്ത റോണോൾഡോ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു. ഒരു ഗോൾ വീണതോടെ സ്പെയിൻ ഉണർന്നു കളിച്ചു. ഇതിന് 24ാം മിനിട്ടിൽ ഫലമുണ്ടായി. പോർച്ചുഗൽ പ്രതിരോധനിരയെ കബളിപ്പിച്ച് ഡീഗോ കോസ്റ്റ ഗോൾ നേടി. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ റോണാൾഡോ രണ്ടാം ഗോളും നേടി. 44ാം മിനുട്ടിലായിരുന്നു റോണോയുടെ ഗോൾ.
സ്പെയിനിെൻറ മുന്നേറ്റമാണ് രണ്ടാം പകുതിയിലും കണ്ടത്. 55ാം മിനുട്ടിൽ രണ്ടാം ഗോൾ നേടി കോസ്റ്റ സ്പെയിനിനെ പോർച്ചുഗലിനൊപ്പമെത്തിച്ചു. ഗോൾ വീണതിെൻറ ആഘാതത്തിൽ നിന്ന് മുക്തരാവും മുേമ്പ പോർച്ചുഗൽ വലയിൽ സ്പെയിനിെൻറ മൂന്നാം ഗോളും വീണു. ഇക്കുറി നാച്ചോയായിരുന്നു ഗോൾ നേടിയത്.
മൂന്നു ഗോളുകൾ വഴങ്ങിയതോടെ പോർച്ചുഗൽ മൽസരത്തിൽ അൽപ്പം പിന്നാക്കം പോയി. സ്പെയിൻ വിജയമുറപ്പിച്ച് മുന്നേറുന്നതിനിടെ ബോക്സിന് അടുത്ത്വെച്ച് 88ാം മിനുട്ടിൽ പോർച്ചുഗലിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലുടെ റോണാൾഡോ ഗോളാക്കി. പിന്നീട് ഇരു ടീമുകളും ചില മുന്നേറ്റങ്ങൾ കാഴ്ചവെച്ചുവെങ്കിലും ഗോൾ അകന്നു നിന്നു. കിരീടം നേടുമെന്ന് പ്രവചിക്കുന്ന രണ്ടു ടീമുകളായ പോർച്ചുഗലും സ്പെയിനും മറ്റ് ടീമുകൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് ആദ്യ മൽസരത്തിലുടെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.