ഒാസീസിന് വേദനയായി അലക്സാൻഡ്രോവിസ്കിയയുടെ മരണം
text_fieldsമോസ്കോ: ആസ്ട്രേലിയൻ കായികലോകത്തിന് ഞെട്ടലായി ശീതകാല ഒളിമ്പിക്സ് താരവും ഫിഗർസ്കേറ്റിങ്ങിലെ ലോകജൂനിയർ സ്വർണമെഡൽ ജേതാവുമായി എകത്രിന അലക്സാൻഡ്രോവിസ്കിയയുടെ മരണം. 20 വയസ്സായിരുന്നു. റഷ്യയിൽ ജനിച്ച അലക്സാൻഡ്രോവിസ്കിയ 2018 ദക്ഷിണ കൊറിയ വിൻറർ ഒളിമ്പിക്സിൽ ആസ്ട്രേലിയക്കായി മത്സരിച്ചിരുന്നു.
മരണ കാരണം പുറത്തുവിട്ടിട്ടില്ല. പരിക്കിനെ തുടർന്ന് ഫെബ്രുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച താരം, വിഷാദത്തിനും അപസ്മാരത്തിനും ചികിത്സയിലായിരുന്നുവെന്ന് കോച്ച് ആന്ദ്രെ കേകലോ അറിയിച്ചു. 2017ൽ ആസ്ട്രേലിയൻ പൗരത്വം നേടിയ അലക്സാൻഡ്രോവിസ്കിയ, ഹാർലി വിൻഡ്സറിനൊപ്പമായിരുന്നു ഫിഗർ സ്കേറ്റിങ്ങിൽ മത്സരിച്ചത്. ലോക ജൂനിയർ ചാമ്പ്യൻഷിപ്, ജൂനിയർ ഗ്രാൻഡ്പ്രി ഫൈനൽ എന്നിവയിൽ സ്വർണം നേടി.
10 ദിവസത്തിനിടെ മരണപ്പെടുന്ന രണ്ടാമത്തെ ആസ്ട്രേലിയൻ വിൻറർ ഒളിമ്പ്യനാണ് അലക്സാൻഡ്രോവിസ്കിയ. ജൂൈല എട്ടിനായിരുന്നു സ്നോബോർഡർ അലക്സ് പുള്ളിൻ കടലിൽ മുങ്ങി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.